തൊടുപുഴ: തൊടുപുഴയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഡിവൈഎഫ്ഐ ആസൂത്രിത നീക്കം നടത്തുന്നു. ഞായറാഴ്ച യുവമോര്‍ച്ച പ്രവര്‍ത്തകരായ അഖില്‍, അരുണ്‍ എന്നിവരെ കൈയേറ്റം ചെയ്തുകൊണ്ടാണ് സംഘര്‍ഷത്തിന് ശ്രമിച്ചത്. ജിബിന്‍, ഫെബിന്, അജിത് എന്നീ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കയ്യാങ്കളിക്ക് നേതൃത്വം നല്‍കിയത്. ഇടവെട്ടിയില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച ജനരക്ഷാ യാത്രയുടെ വിളംബര ജാഥയുടെ സ്വീകരണത്തിന് പോയപ്പോഴാണ് ആക്രമണം നടത്തിയത്.
പരിക്കേറ്റ അഖില്‍,അരുണ്‍ എന്നീ പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. വിളംബര യാത്രയ്ക്ക് ചിറക്കണ്ടത്ത് നല്കിയ സ്വീകരണയോഗത്തിനിടെയിലും ഡിവൈഎഫ്ഐക്കാര്‍ പ്രശ്നങ്ങളുണ്ടാക്കി. സിപിഎം ഓഫീസില്‍ നിന്ന് ഡിവൈഎഫ്ഐക്കാര്‍ പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു. യുവമോര്‍ച്ചക്കാര്‍ ഡിവൈഎഫ്ഐക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പ്രചരിപ്പിച്ച് പോലീസിനെ സ്വാധീനിച്ച് 30 പ്രവര്‍ത്തകരെ കേസില്‍പെടുത്തുകയും ചെയ്തു.
ഇന്നലെ രാവിലെ അണ്ണായിക്കണ്ണം സ്വദേശിയായ യുവമോര്‍ച്ച പ്രവര്ത്തകന് അരുണിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. ജിബിന്‍ എന്ന ഡിവൈഎഫ്ഐക്കാരനാണ് വീടുകയറി ഭീഷണിപ്പെടുത്തിയത്.
അരുണിന്റെ അമ്മ മായ തൊടുപുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുവോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു കൃഷ്ണന് ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: