തൊടുപുഴ: വെങ്ങല്ലൂര്‍ ഗള്‍ഫ് റിട്ടേണ്‍സ് സൊസൈറ്റിയില്‍ നിന്നും ഇടപാടുകാരറിയാതെ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. എട്ട് പേര് പ്രതികളാകും. കഴിഞ്ഞ ദിവസം കേസിലെ മുഖ്യ പ്രതി വെങ്ങല്ലൂര്‍ ഷിജിനിവാസില് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു.
വായ്പ അനുവദിക്കുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച രേഖകള്‍ അടങ്ങിയ രജിസ്റ്റര്‍ നാളെ പോലീസിന് ലഭിക്കും. ഇപ്പോള്‍ അഡ്മിനിസ്ട്രേറ്ററുടെ കീഴിലായാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം നടക്കുന്നത്. ഈ രജിസ്റ്റര്‍ അഡ്മിനിസ്ട്രേറ്റര്‍ പരിശോധിച്ച് വരികയാണ്. സൊസൈറ്റിയിലെ അംഗങ്ങളുടെ പേരില്‍ അമ്പതിനായിരം രൂപ വീതം വ്യാജ അപേക്ഷയുണ്ടാക്കി വായ്പയെടുത്ത് സൊസൈറ്റിയില്‍ അംഗത്വമില്ലാത്തവര്‍ക്ക് നല്‍കിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സൊസൈറ്റിയില്‍ അംഗത്വമുള്ള പ്രവാസികളും തട്ടിപ്പിനിരയായിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തില്‍ 40 ലക്ഷം രൂപയാണ് തിരിമറി നടത്തിയിരിക്കുന്നത്. മുഖ്യ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനും പോലീസ് ആലോചിക്കുന്നുണ്ട്.
പണം തട്ടിപ്പ് നടന്ന അവസരത്തില്‍ ഭരണസമിതിയിലുണ്ടായിരുന്ന പലരും പ്രതികളാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. സൊസൈറ്റിയിലെ രണ്ട് ജീവനക്കാരെ പോലീസ് സംശയിക്കുന്നുണ്ട്. ഇവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും.
തട്ടിപ്പിനിരയായ പരാതിക്കാരുടെ എണ്ണം 42 കഴിഞ്ഞു. ഇന്നലെ രണ്ട് യുവതികള്‍ പരാതിയുമായി തൊടുപുഴ സ്റ്റേഷനില്‍ എത്തിയിരുന്നു. ഇവരുടെ പേരില്‍ അരലക്ഷം രൂപ അനുമതിയില്ലാതെ വായ്പടെുത്തെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. തൊടുപുഴ എസ്.ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: