കണ്ണൂര്‍: ജനരക്ഷാ യാത്രയുടെ വിജയത്തിനു പിന്നാലെ കണ്ണൂരില്‍ വ്യാപക സിപിഎം അക്രമം. വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടു.
തലശ്ശേരി ധര്‍മടത്ത് ബിജെപി പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു. കിഴക്കേപാലയാട് സാരഥി നഗറിലെ കൊയ്യാളി വീട്ടില്‍ വിലോജിന്റെ വീട്ടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ബോംബെറിഞ്ഞത്. കിടപ്പുമുറിയുടെ ചുവരില്‍ തട്ടിയ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ജനല്‍ പാളികള്‍ പൂര്‍ണമായും തകര്‍ന്നു.
കിടപ്പുമുറിയിലെ കട്ടിലില്‍ തല വെച്ച് കിടക്കുന്ന ഭാഗത്താണ് ജനല്‍ചില്ലും ബോംബിന്റെ ചീളുകളും വീണത്. മുറിയില്‍ ആരും ഇല്ലായിരുന്നു. പത്തായക്കുന്നില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടും ആക്രമിച്ചു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് ഉച്ചമ്പളളി സതീശന്റെ വീടിനു നേരെ അക്രമമുണ്ടായത്. ജനല്‍ചില്ലുകള്‍ തകര്‍ന്നു.
ചൊക്ലി ഒളവിലം, കൈവേലിക്കല്‍, മാഹി പന്തക്കല്‍, പള്ളിക്കുനി, പാനൂര്‍, അഴീക്കോട് ആറാംകോട്ടം തുടങ്ങിയസ്ഥലങ്ങളിലും വേങ്ങാട്, പിണറായി പഞ്ചായത്തുകളിലും കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ സിപിഎം സംഘം അക്രമം നടത്തിയിരുന്നു. ബിജെപി പ്രവര്ത്തകന് പാനുണ്ട മഠത്തില്‍ വീട്ടില്‍ സന്ദേശിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. പണികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ മൗവ്വേരി മംഗലോട്ടുചാലില്വെച്ചായിരുന്നു അക്രമം. സന്ദേശ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിജെപി സംസ്ഥാനസമിതി അംഗം ആര്.കെ.ഗിരിധരന്റെ പിണറായി പാറപ്രത്തെ വീടിനു നേരെ മൂന്ന് ദിവസങ്ങളില്‍ അക്രമശ്രമം നടന്നു. ഒളവിലത്ത് ബിജെപി പ്രവര്‍ത്തകരായ ശ്രീജേഷ്, അഖിലേഷ്എന്നിവരെയും കൈവേലിക്കലില്‍ എലാങ്കോട്ടെ ഓട്ടോ ഡ്രൈവറായ മമ്മേരി പൊയില്‍ അരവിന്ദനെ (43)യും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അരവിന്ദന്റെ ഓട്ടോറിക്ഷയും അക്രമി സംഘം തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: