കരുനാഗപ്പള്ളി: മാതാ അമൃതാന്ദമയീ ദേവിയുടെ അറുപത്തിനാലാം പിറന്നാളാഘോഷത്തിന് പരിസമാപ്തി. അമ്മ വിശ്വസഞ്ചാരം ആരംഭിച്ചതിന്റെ മുപ്പതാം വര്‍ഷം കൂടിയാണ് ഇത്. എല്ലാ ഭൂഖണ്ഡങ്ങളുടെയും പ്രതിനിധികള്‍ അമ്മയെ ഹാരമര്‍പ്പിച്ച് അനുഗ്രഹം ഏറ്റുവാങ്ങി.
തന്നെപ്പോലെയുള്ള വനവാസി, ദളിത്, പിന്നാക്കജനതയുടെ ദൈവമാണ് അമ്മയെന്ന് പറഞ്ഞാണ് കേന്ദ്രപട്ടികവര്ഗമന്ത്രി ജുവല്‍ ഓറം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അമ്മ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ വലുപ്പം അത്ഭുതകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകമെങ്ങും ഒഴുകിപ്പരക്കുന്ന സേവനത്തിന്റെ ഗംഗയാണ് അമ്മയെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ: പി.ജെ. കുര്യന് വിശേഷിപ്പിച്ചു. സര്‍ക്കാരുകള്‍ മാതൃകയാക്കേണ്ട പ്രവര്‍ത്തനമാണ് അമ്മയുടേതെന്ന് കേന്ദ്രമന്ത്രി വൈ.എസ്. ചൗധരി പറഞ്ഞു. ലോകത്തിന്റെ മനസ്സില്‍ ഹൃദയദീപം പ്രകാശിപ്പിച്ച വ്യക്തിത്വമാണ് അമ്മയുടേതെന്ന് കേന്ദ്രമന്ത്രി സത്യപാല്‍സിങ് ചൂണ്ടിക്കാട്ടി.
മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ശാന്തിഗിരി ആശ്രമത്തിലെ ഗുരുരത്നം ജ്ഞാനതപസ്വി, ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ ശ്യാംജാജു, കര്‍ണാടക ഫിഷറീസ് മന്ത്രി പ്രമോദ് മാധ്വരാജി, എംപിമാരായ സുരേഷ്ഗോപി, എം.കെ. രാഘവന്, കെ.സി. വേണുഗോപാല്‍, എംഎല്‍എമാരായ ഒ. രാജഗോപാല്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആര്. രാമചന്ദ്രന്, വി.എസ്. ശിവകുമാര്‍, പി.സി.ജോര്‍ജ്, ഗോവയിലെ എംഎല്‍എ പ്രമോദ് ഗൗരങ്കര്, ബിജെപി ദേശീയ കൗണ്‍സിലംഗം പി.കെ. കൃഷ്ണദാസ്, കെ. രാമന്‍പിള്ള, ചലച്ചിത്രതാരം ശോഭന തുടങ്ങി നിരവധി പ്രമുഖര്‍ പിറന്നാള്‍ പ്രസാദമേറ്റുവാങ്ങാന് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: