അമൃതപുരി: ദൈവത്തിന്റെ പ്രതീകവും മനുഷ്യന്റെ വേഷവും സമൂഹത്തിന്റെ സാന്ത്വനവുമാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് വലിയ മെത്രാപ്പോലീത്ത ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം . അമ്മയുടെ 64ാം ജന്മ•വാര്‍ഷികാഘോഷത്തില്‍ ആശംസകള്‍ നേരുകയായിരുന്നു അദ്ദേഹം. അമ്മയുമായുള്ള ബന്ധം പണ്ടേ തുടങ്ങിയതാണ്. അത് തന്റെ ജീവിതത്തിലെ എന്നുമുള്ള നല്ല ഓര്‍മ്മകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘നീ ചെയ്ത ഏറ്റവും നല്ല കാര്യം എന്താണെന്ന് മരിച്ച് സ്വര്‍ഗത്തില്‍ പോയാല്‍ ദൈവം ചോദിക്കും. അമൃതപുരിയില്‍ വരാന്‍ കഴിഞ്ഞതും അമ്മയെ കാണാന്‍ കഴിഞ്ഞു എന്നതുമാണ് അതിനുള്ള തന്റെ ഉത്തരം’ ഈ മഹാ ജന സമുദ്രമാണോ അമ്മയാണോ കേരളത്തിന്നു ലഭിച്ച വലിയ അനുഗ്രഹമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തന്റെ ഈ നൂറാം വയസ്സിലും അവശേഷിക്കുന്നതായി പറഞ്ഞാണ് തിരുമേനി തന്റെ സരസമായ ആശംസാപ്രസംഗം അവസനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: