കൊച്ചി: കണ്ടനാട്ടെ ശിവശക്തി യോഗാ സെന്റര്‍ കേസില്‍ ലൗ ജിഹാദിന്റെ സൂചനകളില്ലെന്ന് ഹൈക്കോടതി. യോഗ കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചെന്ന് പരാതിപ്പെട്ട കണ്ണൂര്‍ സ്വദേശി ശ്രുതിയുടെ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. എല്ലാ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളും വിവാദമാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
മതംമാറി വിവാഹം കഴിച്ചതിന്റെ പേരിൽ യോഗ സെന്ററിൽ ദേഹോദ്രവമേൽപ്പിച്ചെന്നും മാതാപിതാക്കൾ തടവിലാക്കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂർ പരിയാരം സ്വദേശിയായ അനീസ് അഹമ്മദ് എന്ന യുവാവുമായി വിവാഹം കഴിച്ചതിന്റെ രേഖകൾ ശ്രുതി കോടതിയിൽ ഹാജരാക്കി. ശ്രുതിയെ ഭർത്താവ് അനീസിനൊപ്പം പോകാൻ കോടതി അനുവദിച്ചു.
കണ്ടനാട് യോഗ കേന്ദ്രത്തില്‍ നിന്ന് കൗണ്സലിങ്ങുകള്ക്കു ശേഷം തൃപ്തിയോടെ, സന്തോഷത്തോടെ പുറത്തിറങ്ങിയ പെണ്‍കുട്ടി പൊടുന്നനെ നിലപാട് മാറ്റി നല്കിയ ഒരൊറ്റ പരാതിയുടെ പേരിലാണ് കണ്ടനാട് പഞ്ചായത്തും പോലീസും ചേര്‍ന്ന് കേന്ദ്രം പൂട്ടിച്ചതും അവിടുത്തെ ജീവനക്കാരനെ അറസ്റ്റു ചെയ്തതും. ശരിയായ അന്വേഷണം പോലും നടത്താതെയായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: