കഴക്കൂട്ടം: ബൈപ്പാസ് വികസനത്തിന്റെ ഭാഗമായി ടെക്നോപാര്‍ക്ക് മൂന്നാംഘട്ടം മുതല്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം വരെയുള്ള മേല്‍പ്പാലത്തിന്റെ രൂപരേഖയ്ക്ക് ദേശീയ പാത അതോറിറ്റി അംഗീകാരം നല്കി. 2.43 കിലോമീറ്റര്‍ ദൂരത്തിലാണ് പാലം നിര്‍മിക്കുക. 21 മീറ്ററിലേറെ വീതിയുള്ള പാലത്തിന് ഓരോ 30 മീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് തൂണുകള്‍ ഉണ്ടാകും. ആറ്റിങ്ങലില്‍ നിന്നുവരുന്ന വാഹനങ്ങള്‍ക്ക് തിരക്കേറിയ കഴക്കൂട്ടം ജംഗ്ഷന് മുകളില്‍ കൂടി ഗതാഗത കുരുക്കില്‍ പെടാതെ യാത്ര ചെയ്യുവാന്‍ കഴിയും. ടെക്നോപാര്‍ക്ക്, കാര്യവട്ടം മേഖലകളില്‍ ഉള്ളവര്‍ക്ക് നിലവിലുള്ള റോഡ് വഴിയാണ് സഞ്ചരിക്കേണ്ടത്. കഴക്കൂട്ടത്ത് മേല്‍പ്പാലം വരുന്നതോടെ കഴക്കൂട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരമാകും. തിരുവനന്തപുരത്തെ ഏറ്റവും വലിയ മേല്‍പ്പാലമാകും ഇത്. ബൈപ്പാസ് നിര്‍മാണത്തിന്റെ പ്രവര്‍ത്തനോദ്ഘാടന വേദിയില്‍ വച്ച് കേന്ദ്രമന്ത്രി നിതിന്‍ഗഡ്ഗരി പ്രഖ്യാപിച്ചതായിരുന്നു കഴക്കൂട്ടം മേല്‍പ്പാലം. എസ്റ്റിമേറ്റ് നടപടി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: