പത്തനാപുരം: മലയോരവാസികളെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയിറങ്ങി വളര്‍ത്തുനായയെ കൊന്നു. ഇത്തവണ പാടം പടിഞ്ഞാറെ വെളളംതെറ്റിയിലാണ് പുലിയിറങ്ങി വീട്ടില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ കൊണ്ടു പോയത്. വെളളംതെറ്റി ബാബുക്കുട്ടന്റെ വളര്‍ത്തുനായയെയാണ് പുലി തിന്നത്. ഞയറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. ബാബുക്കുട്ടന്റെ അമ്മ തങ്കമ്മ നോക്കിനില്ക്കുമ്പോഴാണ് ഇത്.
മൂന്നാഴ്ച മുമ്പാണ് പാടം തട്ടാക്കുടിയില്‍ പുലിയിറങ്ങി മൂന്ന് ആടുകളെ കടിച്ച് കൊന്നത്. തട്ടാക്കുടി ഓലിക്കല്‍ വീട്ടില്‍ മോഹനന്റെ വീടിന് സമീപം റബര്‍ തോട്ടത്തില്‍ കെട്ടിയിട്ടിരുന്ന ആടുകളെയാണ് കൊന്നത്. ആടിനെ കെട്ടിയിരുന്ന സ്ഥലത്തുനിന്ന് ഒരു ആടിന്റെ തലയും രണ്ട് കാല് ഭാഗം മാത്രമാണ് ലഭ്യമായത്. കുറച്ച് അകലെ നിന്ന് മറ്റൊരു ആടിന്റെ ശരീരഭാഗം കണ്ടെത്തി. ഒരു ആടിനെ കടിച്ച് കൊന്ന ശേഷം കാട്ടിലേക്ക് കടിച്ച് കൊണ്ടുപോയി. കാട്ടിലേക്കുള്ള പാതയില്‍ ആടിന്റെ രക്തം കണ്ടാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ആടിനെ പറമ്പിലെ റബര്‍ മരത്തില്‍ കെട്ടിയ ശേഷം വീട്ടുകാര്‍ ജോലിക്ക് പോയിരുന്നതാണ്. വൈകിട്ട് വന്നപ്പോഴാണ് ആടിന്റെ ശരീരഭാഗം കടിച്ച് കീറിയ നിലയില്‍ കണ്ടത്. ഒന്നില്‍ കൂടുതല്‍ പുലികള്‍ ഉണ്ടാവാമെന്ന് വനപാലകര്‍ അന്ന് പറഞ്ഞിരുന്നു.
നിരവധി പശുക്കളെയും വളര്‍ത്തുനായ്ക്കളെയും പുലി കടിച്ച് കൊന്നിട്ടുണ്ട്. പുലിയെ പിടികൂടാന്‍ പുലിക്കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരം കാണാന്‍ വനംവകുപ്പ് ഇനിയും തയ്യാറായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: