വേങ്ങര: ഒരുമാസത്തെ ബഹളങ്ങള്‍ അവസാനിച്ചു. വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് നാളെ നടക്കും. മുന്നണികളെല്ലാം ശുഭപ്രതീക്ഷയിലാണ്. പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. നാല് വര്‍ഷത്തിനിടെ അഞ്ച് തെരഞ്ഞെടുപ്പുകളെ അഭീമുഖീകരിച്ച വേങ്ങരയിലെ ജനങ്ങള്‍ ബൂത്തിലെത്താന്‍ മടികാണിക്കുമോയെന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്. വേങ്ങരയിലേത് അനാവശ്യ തെരഞ്ഞെടുപ്പാണെന്ന രീതിയിലുള്ള ജനവികാരം ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടികള്‍ ജാഗ്രത പാലിക്കുന്നത്. എംഎല്‍എ ആയിരുന്ന ഒരാള്‍ രാജിവെച്ച് എംപിയാകേണ്ട കാര്യമില്ലായിരുന്നുയെന്ന അഭിപ്രായമാണ് നിഷ്പക്ഷമതികളായ വോട്ടര്‍മാരുടേത്. ലീഗ് നേതാക്കളുടെ അധികാരമോഹം വലക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ്. അതുകൊണ്ട് തന്നെ വോട്ടിംങ് ശതമാനം കുറയാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് മുന്നണികള്‍ പ്രചാരണം സാധാരണയുള്ളതിനേക്കാള്‍ ശക്തമാക്കിയത്. ദേശീയ സംസ്ഥാന നേതാക്കളെയും ചലച്ചിത്ര സാംസ്കാരി പ്രവര്‍ത്തകരെയും അടക്കം രംഗത്തിറക്കിയാണ് എന്‍ഡിഎയും എല്‍ഡിഎഫും യുഡിഎഫും പ്രചാരണം കൊഴുപ്പിച്ചത്. പക്ഷേ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം ഉറപ്പിച്ചത് ആരാണെന്നറിയാന്‍ 15 വരെ കാത്തിരിക്കണം.
പുതുതായി കൂട്ടിച്ചേര്‍ത്ത 1685 വോട്ടര്‍മാരുള്‍പ്പെടെ 170006 പേരാണ് മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍. പുരുഷന്മാരാണ് എണ്ണത്തില്‍ കൂടുതല്‍ 87748 പേര്. എആര്‍ നഗര്‍, കണ്ണമംഗലം, ഈരകം, വേങ്ങര, പറപ്പൂര്, ഒതുക്കുങ്ങല്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വേങ്ങര മണ്ഡലം. ഇതില്‍ വേങ്ങര പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് 35423. കുറവ് ഊരകം പഞ്ചായത്തിലും 10808.
2016ല്‍ പി.കെ.കുഞ്ഞാലിക്കുട്ടി 38057 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് പി.പി.ബഷീറിന് 34124 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.ടി.ആലിഹാജിക്ക് 7055 വോട്ടും ലഭിച്ചിരുന്നു. മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ.കുഞ്ഞാലിക്കുട്ടി ഏപ്രില്‍ 25ന് രാജിവെച്ചതോടെ വന്ന ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 15 നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചത്.
മനസാക്ഷി വോട്ട് ചെയ്യും: പിഡിപി
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് ചെയ്യുമെന്ന് പിഡിപി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: