പരപ്പനങ്ങാടി: നിര്‍ദ്ദിഷ്ട നാടുകാണി പരപ്പനങ്ങാടി പാതയുടെ നവീകരണത്തോടനുബന്ധിച്ച് ചിറമംഗലം-കുരിക്കള്‍ റോഡ് ഭാഗങ്ങളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നില്ലെന്ന് പരാതി.
നാടുകാണി ചിറമംഗലം റെയില്‍വേ ഗേറ്റ് വഴി പരപ്പനങ്ങാടിയിലാണ് പാത അവസാനിക്കുന്നത്. ഇതിന്റെ ഭാഗമായി പാത കടന്നു പോകുന്ന പാലത്തിങ്ങലിലെ പഴയപാലത്തിനു സമീപം പുതിയ പാലവും നിര്‍മ്മിക്കുന്നുണ്ട്. റോഡിന്റെ ഇരുഭാഗങ്ങളിലെയും അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു കൊണ്ടാണ് നിര്‍മാണപ്രവൃത്തികള്‍ നടത്തിവരുന്നത്. ഇതിനകം ചിറമംഗലം ടൗണിലെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി ഡ്രൈനേജ് നിര്‍മാണം തുടങ്ങി കഴിഞ്ഞു. കുരിക്കള്‍ റോഡിന് സമീപത്തെ ഹോമിയോ ഡിസ്പെന്‍സറിക്ക് എതിര്‍വശത്താണ് കൈയേറ്റം ഒഴിപ്പിക്കാതെ പ്രവ്യത്തി നടത്തുന്നത്. ഇവിടെയുള്ള മതസ്ഥാപനത്തിന്റെ മതില്‍ക്കെട്ട് പൊളിക്കാതെ ഡ്രൈനേജ് വളച്ചാണ് നിര്‍മ്മിക്കുന്നതെന്ന് പ്രദേശവാസികള്‍ പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം 12 മുതല്‍ പരമാവധി 15 മീറ്റര്‍ വരെ വീതിയിലാണ് റോഡ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു. മേല്‍പ്പറഞ്ഞ സ്ഥലത്ത് നിരത്തിന്റെ വീതി അളന്നു തിട്ടപ്പെടുത്തിയത് പതിമൂന്നര മീറ്ററാണെന്നും അധികൃതര്‍ പാഞ്ഞു.റോഡ് വികസനത്തിന് സ്ഥലമെടുക്കുന്നതില്‍ അലംഭാവമുണ്ടാകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: