ഈയിടെ രണ്ടാഴ്ച അമേരിക്കയില്‍ പര്യടനം നടത്തിയ രാഹുല്‍ ഗാന്ധി ബെര്‍ക്ക്ലി, പ്രിന്‍സ്റ്റണ്‍ തുടങ്ങിയ സര്‍വകലാശാലകളില്‍ പോയി ഭാരതസര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയെയും അധിക്ഷേപിച്ച് പ്രസംഗിച്ചിരിക്കുന്നു. ഇത് പക്വമതിയായ രാഷ്ട്രീയ നേതാവിന് യോജിച്ച പ്രവൃത്തിയല്ല.
ഒരു അമേരിക്കക്കാരനോ, ബ്രിട്ടീഷ്കാരനോ, അറബ് രാഷ്ട്രക്കാരനോ ഇന്ത്യയില്‍ വന്ന് അവിടത്തെ ഭരണത്തേയും ഭരണാധികാരികളെയും ആക്ഷേപിച്ച് പ്രസംഗിച്ചിട്ടേയില്ല. അങ്ങനെ ചെയ്താല്‍ അവസ്ഥ എന്തായിരിക്കും? അങ്ങാടിയില്‍ തോറ്റതിന് അമ്മയെ തല്ലുന്നതിന് സമാനമാണിത്.
വിമര്‍ശനം നടത്തേണ്ടത് സ്വന്തം രാജ്യത്താണ്. അന്യരാജ്യത്തല്ല. അദ്ദേഹം നാട്ടില്‍ ശക്തമായി പ്രവര്‍ത്തിച്ച് സ്വന്തം പാര്‍ട്ടിയെ ശക്തിപ്പെടുത്തി നല്ലൊരു പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായാണ് വര്‍ത്തിക്കേണ്ടത്.
ഇപ്പോള്‍തന്നെ ഏഴ് സംസ്ഥാനങ്ങളില്‍നിന്ന് ലോക്സഭയിലേക്ക് ഒരംഗത്തെപ്പോലും സൃഷ്ടിക്കാന്‍ കഴിയാതെപോയ കോണ്‍ഗ്രസിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. ഇദ്ദേഹം എഐസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്.
അഡ്വ.പി.കെ. ശങ്കരന്‍കുട്ടി,
തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: