മങ്കൊമ്പ്: വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനൊടുവില്‍ ചമ്പക്കുളം പാലത്തില്‍ വാഹനങ്ങളുടെ ചക്രങ്ങളുരുണ്ടു തുടങ്ങി. പാലംപണിയുടെ അവസാനഘട്ടമായ അപ്രോച്ച് റോഡ് മണ്ണിട്ടുനികത്തുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
പാലത്തിന്റെ കിഴക്കേക്കരയിലുള്ള അപ്രോച്ച് റോഡ് മണ്ണിട്ടുയര്‍ത്തുന്നത് ഏതാണ്ട് പൂര്‍ത്തിയായി. കിഴക്കേക്കരയിലെ അപ്രോച്ച് റോഡിലാണിപ്പോള്‍ മണ്ണുനിറയ്ക്കല്‍ നടക്കുന്നത്.
കുട്ടനാട്ടുകാര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചമ്പക്കുളം പാലത്തിന്റെ മേല്‍ത്തട്ടില്‍ ലോറിയും കരാറുകാരന്റെ കാറും പരീക്ഷണാര്‍ത്ഥം കയറിയപ്പോള്‍ ഇരുകരകളിലുമായി കാഴ്ച കണ്ടുനിന്ന നാട്ടുകാരുടെ സന്തോഷം ഇരട്ടിയായി.
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി അപ്രോച്ചില്‍ മണ്ണുനിറയ്ക്കല്‍ ജോലികള്‍ നടക്കുകയാണ്. കിഴക്കേ കരയില്‍ 30 മീറ്റര്‍ നീളത്തിലും പടിഞ്ഞാറേക്കരയില്‍ 120 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിര്‍മിക്കുന്നത്.
കുട്ടനാട്ടിലെ മണ്ണിന് ഉറപ്പുകുറവുള്ളതിനാല് റോഡ് താഴുന്നതൊഴിവാക്കാന് നിര്‍മാണത്തിനു മലേഷ്യന്‍ സാങ്കേതിക വിദ്യയായ മെക്കാഫെറി ടെക്നോളജിയാണ് ഉപയോഗിക്കുന്നത്.
നേരത്തെ ആലപ്പുഴ ചങ്ങനാശേരി റോഡില്‍ പാടശേഖരങ്ങളുടെ ഇരുവശങ്ങളിലും റോഡിനുറപ്പു നല്കാന് ഇതേ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരുന്നത്. പൂനെയ%E
പ്രതികരിക്കാൻ ഇവിടെ എഴുതുക: