ആലപ്പുഴ: ജനരക്ഷായാത്രയ്ക്ക് ജില്ലയില്‍ നല്കുന്ന സ്വീകരണത്തിന്റെ സമ്മേളന വേദികള്‍ക്ക് സിപിഎം അക്രമത്തില്‍ ബലിദാനികളായവരുടെ പേരാണ് നല്‍കിയിരിക്കുന്നത്. ചേര്‍ത്തലയിലെ സമ്മേളന വേദിക്ക് സിപിഎമ്മുകാര്‍ 1985ല്‍ കൊലചെയ്ത അരീപ്പറമ്പ് കരുവ ശാഖാ സ്വയംസേവകരും സഹോദരങ്ങളുമായ വേണുവിന്റെയും രാജുവിന്റെയും പേരാണ് നല്‍കിയിട്ടുള്ളത്.
കലവൂരില്‍ പദയാത്ര ആരംഭിക്കുന്ന വേദിക്ക് 1989ല്‍ സിപിഎമ്മുകാര്‍ സംഘസ്ഥാനില്‍ കയറി കൊല ചെയ്ത കലവൂര്‍ ശാഖാ കാര്യവാഹ് ശശിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ആലപ്പുഴയിലെ പൊതുസമ്മേളന വേദിക്ക് 1982ല്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ദമ്പതികളായ യശോദയുടെയും ധര്‍മ്മജന്റെയും പേരാണ് നല്‍കിയിട്ടുള്ളത്. ചെങ്ങന്നൂരിലെ സ്വീകരണ വേദിക്ക് 1982ല്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കലാധരന്‍, മുരളി എന്നിവരുടെ പേരാണ് നല്‍കിയിരിക്കുന്നത്.
സമ്മേളന സ്ഥലങ്ങളില്‍ ബലിദാനികളുടെ ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് യോഗം ആരംഭിക്കുക. ബലിദാനികളുടെ ബന്ധുക്കളും സമ്മേളനങ്ങളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: