വടക്കഞ്ചേരി:മംഗലംഡാം കടപ്പാറ ആദിവാസികള്‍ക്ക് സ്വന്തമായി ഭൂമി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം വാക്കിലൊതുങ്ങി.
കടപ്പാറയിലെ 22 ആദിവാസി കുടുംബങ്ങളാണ് ഒരു തുണ്ടുഭൂമിക്കായി 2016 ജനുവരി 15ന് സമരം ആരംഭിച്ചത്.മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ എല്ലാവര്ക്കും ഭൂമിഎല്ലാവര്ക്കും വീട് എന്നപദ്ധതിയില്‍ പോലും ഇവരെ ഉള്‍പ്പെടുത്തിയിരുന്നില്ല.പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന വനമേഖലകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗത്തെ വനഭൂമി കൈയേറിയെന്ന കേസില്‍പെടുത്തി ഇറക്കി വിടുന്നതിനുമെതിരെയാണ് സമരം ആരംഭിച്ചത്.
കാട്ടില്‍തന്നെ പന്തല്‍കെട്ടി നടത്തിയ അനിശ്ചിതകാലസമരത്തിന് പലരും പിന്തുണ പ്രഖ്യാപിച്ചെത്തിയെങ്കിലും ഫലമുണ്ടായില്ല.തുടര്‍ന്ന് കാടുവെട്ടിത്തെളിച്ച് കൃഷിചെയ്യുവാനും തുടങ്ങി.വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വന്മരങ്ങള് വെട്ടിവീഴ്ത്തുകവരെയുണ്ടായി.സമരം പിന്നീട് വില്ലേജ് ഓഫീസിലേക്കും ജില്ലാ ഫോറസ് ഓഫീസിലേക്കും നടത്തിയതിനെ തുടര്‍ന്ന് കളക്ടര്‍ ചര്‍ച്ചക്ക് വിളിച്ചു. എന്നാല്‍ ഫലം കാണാതായതോടെ ആദിവാസികള്‍ വനമേഖലയില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചു.വനം മന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സമരപന്തല്‍ സന്ദര്‍ശിച്ച് പ്രശ്ന പരിഹാരത്തിനായി ആവതുശ്രമിച്ചു.സ്ഥലം പതിച്ചുനല്‍കണമെന്ന കര്‍ശന നിലപാടില്‍ ആദിവാസികള്‍ ഉറച്ചു നിന്നതോടെ കുടില്‍ കെട്ടിയ പതിനാലര ഏക്കര്‍ ഭൂമി പതിച്ചു നല്‍കാമെന്ന് റവന്യൂ വകുപ്പ് ഉറപ്പു നല്കി.
എന്നാല്‍ പ്രസ്തുത സ്ഥലം വനംവകുപ്പിന്റെ ആയതിനാല്‍ പകരം മറ്റൊരുസ്ഥലം വനംവകുപ്പിന് കൈമാറേണ്ടതുണ്ട്.അവസാനംഅട്ടപ്പാടിയില് 29 ഏക്കര്‍ സ്ഥലം വനംവകുപ്പിന് നല്‍കാമെന്ന് തീരുമാനത്തിലെത്തി.എന്നാല്‍ പതിനാലരയേക്കര് ഭൂമി പതിച്ചുനല്‍കാമെന്ന സര്‍ക്കാറിന്റെ വാഗ്ദാനം രണ്ടുമാസമായിട്ടും നടപ്പിലായിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലെ പോരും മറ്റുംസ്വന്തമായി ഭൂമിയെന്ന കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസികളുടെ സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: