എടത്വാ: പച്ചയില്‍ മുടങ്ങിപ്പോയ പൈപ്പ് ലൈന്‍ പുനഃസ്ഥാപിക്കലുമായി ബന്ധപ്പെട്ട് ജനങ്ങളും ജനപ്രതിനിധികളും രണ്ടുതട്ടില്‍. കോണ്‍ഗ്രസിലും ഭിന്നത ശക്തം.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാത നവീകരണം ദ്രുതഗതിയിലായതോടെ പച്ച – മരിയാപുരം റോഡില്‍ മുടങ്ങിപ്പോയ പൈപ്പ് ലൈന്‍ സ്ഥാപിക്കലിനെ ചൊല്ലിയാണ് തര്‍ക്കം മുറുകുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചെന്ന് ഒരുവിഭാഗം പറയുമ്പോള്‍ മറുവിഭാഗം ശക്താമായി എതിര്‍ത്ത് രംഗത്തുണ്ട്.
പച്ചയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കലിനെക്കുറിച്ച് ജലഅതോറിറ്റിക്ക് അറിവില്ലെന്നും റോഡ് നിര്‍മാണം ആരംഭിക്കുന്നതോടെ പൈപ്പ് സ്ഥാപിക്കല്‍ എന്നന്നേയ്ക്കുമായി അടഞ്ഞ അധ്യായമായി മാറുമെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം.
അതേയമയം പൈപ്പ് സ്ഥാപിക്കലിന് എഗ്രിമെന്റ് ആയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രചരണവും മുറുകുന്നുണ്ട്. ഇരുവിഭാഗങ്ങളും വെവ്വേറെ യോഗം നടത്തി.
മുടങ്ങിപ്പോയ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുതി ലഭിച്ചതായി ചമ്പക്കുളം ബ്ലോക്ക് മെമ്പര്‍ മോന്‍സി സോണി പറഞ്ഞു. കളത്തിപ്പാലം – കൊച്ചമ്മനം റോഡില്‍ പൈപ്പ് സ്ഥാപിക്കാന്‍ അനുവതിച്ച 280.60 ലക്ഷം രൂപായില്‍ നിന്നാണ് പച്ച – മരിയാപുരം റോഡിലെ മുടങ്ങിപ്പോയ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുതി ലഭിച്ചത്.
37 ലക്ഷം രൂപ ഇതിനായി വകകൊള്ളിച്ചിട്ടുണ്ടെന്നും മോന്‍സി പറഞ്ഞു. എന്നാല്‍ പൈപ്പ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് പ്രസിഡന്റ് പോളി തോമസ് വ്യക്തമാക്കി. കോണ്‍ഗ്രസുകാരായ ഇരുവരുടെയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടിയിലെ ഭിന്നതയാണ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: