ഏറ്റുമാനൂര്‍: ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ ഭാഗമായി നാളെ ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് നടത്തുന്ന പദയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തില്‍ വാഹന വിളംബര യാത്രകള്‍ നടത്തി. ബിജെപി പ്രവര്‍ത്തകരും വിവിധ മോര്‍ച്ച പ്രവര്‍ത്തകരും ജില്ലയില്‍ എല്ലായിടത്തും നൂറുകണക്കിന് ഫ്ളക്സുകളും കട്ടൗട്ടുകളും കൊടികളും പല രീതികളിലുള്ള അലങ്കാര പണികളും കൊണ്ട് നിറച്ചു കഴിഞ്ഞു. പദയാത്ര കടന്നു പോകുന്ന എം.സി റോഡിനിരുവശവും കൊടിതോരണങ്ങളാല്‍ അലംകൃതമായി കഴിഞ്ഞു. യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊടുക്കാന്‍ ലഘുഭക്ഷണ പൊതികളും കുടിവെള്ള പാക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. മാലിന്യ ശേഖരണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനും പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു പടിഞ്ഞാറുവശത്തു നിന്ന് ഉച്ചക്ക് 2.30ന് തുടങ്ങുന്ന പദയാത്രയില്‍ യാത്രാ നായകന് കുമ്മനം രാജശേഖരനൊപ്പം ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, കേന്ദ്ര സാംസ്ക്കാരിക, വനം വകുപ്പ് സഹമന്ത്രി മഹേഷ് ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: