കൂരോപ്പട: അന്തര്‍ ദേശീയ മഹാഗണപതി സത്രം സമിതി ഏര്‍പ്പെടുത്തിയ മാനവീയപുരസ്ക്കാരത്തിന് ഡോ.ജയപ്രകാശ്, ഗാനരചയിതാവ് ഷെല്ലി ചാക്കോ എന്നിവര്‍ അര്‍ഹരായി. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗം ഡോക്ടറായ ഡോ.ജയപ്രകാശ് ഇതിനോടകം ജനകീയ ഡോക്ടര്‍ എന്ന മേല്‍വിലാസം നേടിയ വ്യക്തിയാണ്. ഏറ്റവും കൂടുതല്‍ ഹിന്ദു ഭക്തിഗാനങ്ങള്‍ രചിച്ച അഹിന്ദുവായ ഷെല്ലി ചാക്കോ കട്ടപ്പന സ്വദേശിയാണ്. മൂവായിരത്തിലേറെ ഗാനങ്ങള്‍ ഇതിനോടകം രചിച്ചിട്ടുണ്ട്.
ളാക്കാട്ടൂര്‍ മരുതുകാവ് ക്ഷേത്രസന്നിധിയില്‍ നടന്ന സമ്മേളനത്തില്‍ മാനവീയം പുരസ്ക്കാരം നേടിയ ഡോ.വി.എല്‍. ജയപ്രകാശിനെയും ഷെല്ലി ചാക്കോയെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ആദരിച്ചു. ക്ഷേത്രം തന്ത്രി ലാല്‍ പ്രസാദ് ഭട്ടതിരി അദ്ധ്യക്ഷനായി. സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, വി.എം.ശശി, നിതീഷ് മോന്, സത്രം ഭാരവാഹികളായ അഡ്വ.കെ.എ.പ്രസാദ്, എ.ആര്.സുരേന്ദ്രന്, ഹരികുമാര്‍, അനില്‍ കൂരോപ്പട തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏഴിക്കര രാമചന്ദ്രന് യജ്ഞാചാര്യനായി പത്ത് ദിവസങ്ങളിലായി നടക്കുന്ന സത്രത്തോടനുബന്ധിച്ച് മഹാഗണപതിഹോമം, വിശിഷ്ട പൂജകള്‍, വിവിധ ക്ഷേത്ര ചടങ്ങുകള്‍ നടക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, കാ ഭാ സുരേന്ദ്രന്, അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട്, ഡോ.എം.എം ബഷീര്‍, പള്ളിക്കല്‍ സുനില്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും. ഗണപതി സത്രം 18ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: