പള്ളുരുത്തി: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയതിന് കരിമ്പട്ടികയില്‍പ്പെടുത്തിയ ബോട്ട് പിടികൂടി. മറൈന്‍ എന്‍ഫോഴ്സ്മെന്റും ഫിഷറീസ് വകുപ്പും നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചത്.
നിരോധിത രീതി ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തിയതിനാണ് നടപടി. കരിമ്പട്ടികയിലുള്ള ബിയോഹിങ്ക്സ് എന്ന ബോട്ട് കൊച്ചിയിലെത്തിച്ച് ആരോഗ്യമാത എന്ന പേരില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. തൂത്തൂര്‍ സ്വദേശി നസിയാന്സിന്റേതാണ് ബോട്ട്. ബോട്ടിന്റെ പഴയ എഞ്ചിന് മാറ്റി പുതിയത് ഘടിപ്പിച്ചതായും അന്വോഷണ സംഘം കണ്ടെത്തി. കൊച്ചിയിലെ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചാണ് ബോട്ട് പ്രവര്ത്തിച്ചിച്ചിരുന്നത്.
ബോട്ട് കണ്ടെത്തി പിടികൂടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഹാര്‍ബറില്‍ ബോട്ടുകളുടെ ലൈസന്‍സ് പരിശോധിക്കുമ്പോഴാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: