ആലുവ: ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരയ പി.എച്ച്. അസ്ലാം, എം.എ.കെ. നെജീബ് എന്നിവര്‍ക്കെതിരെ ആലുവ പോലീസ് കേസെടുത്തു. ഇരുവരും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരാണ്. പി.എച്ച്. അസ്ലാം കെ.എസ്.യുവിന്റെ സംസ്ഥാന സെക്രട്ടറിയുമാണ്. എന്നാല്‍ പണപ്പിരിവിന് നേതൃത്വം നല്കിയ കീഴ്മാട് നിന്നുള്ള ഒരു ജനപ്രതിനിധി ഉള്‍പ്പെടെ രണ്ട് പേരെ കേസില്‍ നിന്നൊഴിവാക്കിയതായും ആക്ഷേപമുണ്ട്. ലുവ ബൈപ്പാസിന് സമീപം ഹോട്ടല്‍ വ്യവസായം നടത്തുന്നയാളാണ് പരാതിക്കാരന്. ഹോട്ടലിന് സമീപം പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ രണ്ടാഴ്ച്ച മുമ്പ് നീക്കം ചെയ്തിരുന്നു. ഇതിന്റെ കരാറുകാരന്റെ സുഹൃത്താണ് ഹോട്ടല്‍ ഉടമ. അനധികൃതമായാണ് മണ്ണ് നീക്കുന്നതെന്നാരോപിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ വിവരം പൊലീസിനെയും മാധ്യമങ്ങളെയും അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 7,500 രൂപ വാങ്ങിയെന്നാണ് പരാതി. 15,000 രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് വിലപേശി തുക കുറയ്ക്കുകയായിരുന്നു. പിരിവിനെത്തിയ നേതാക്കള്‍ പണം നല്കില്ലെന്നറിഞ്ഞപ്പോള് തിരികെ വാഹനത്തില്‍ പോയിരുന്നു. പിന്നീടാണ് അസ്ലാമിനെയും നെജീബിനെയും പറഞ്ഞുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: