തലശ്ശേരി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷാ യാത്രയുടെ വിജയത്തിനു പിന്നാലെ ആരംഭിച്ച സിപിഎം അക്രമം ജില്ലയില്‍ ഇന്നലെയും തുടര്‍ന്നു. തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ െ്രെഡവറുമായ കെ.എം.സുധീഷിനെ (40) സി.പിഎം ക്രിമിനല്‍ സംഘത്തിന്റെ അക്രമത്തില്‍ ഗുരുതരമായ പരിക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ചമ്പാട് മാക്കുനി വെച്ച് ഒരു സംഘം സി പി എമ്മുകാര്‍ മാരകായുധങ്ങളോടെ വെട്ടി പരിക്കേല്പിക്കുകയായിരുന്നു. ഇരുകാലുകള്‍ക്കും ഷോള്‍ഡറിനുമാണ് പരിക്ക്. പരിക്കേറ്റ സുധീഷിനെ സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. .ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അക്രമം നടത്തിയ സിപിഎം സംഘം വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം തുടരുകയാണ്.
തലശ്ശേരി ധര്‍മടത്ത് ബിജെപി പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമം നടന്നിരുന്നു. പത്തായക്കുന്നില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെയും അക്രമണം നടന്നിരുന്നു. ചൊക്ലി ഒളവിലം, കൈവേലിക്കല്‍, മാഹി പന്തക്കല്‍, പള്ളിക്കുനി, പാനൂര്‍, അഴീക്കോട് ആറാംകോട്ടം തുടങ്ങിയസ്ഥലങ്ങളിലും വേങ്ങാട്, പിണറായി പഞ്ചായത്തുകളിലും കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ സിപിഎം സംഘം അക്രമം നടത്തിയിരുന്നു. പിണറായി പാറപ്പുറത്ത് ബിജെപി സംസ്ഥാനസമിതി അംഗത്തിന്റെ വീടിനു നേരെ അക്രമ ശ്രമം നടന്നിരുന്നു. ഒളവിലത്ത് രണ്ട് ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയുണ്ടായി.
ബിജെപി നടത്തിയ ജനരക്ഷാ യാത്രയ്ക്ക് ജില്ലയില്‍ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ ലഭിച്ച വന്‍ സ്വീകാര്യതയാണ് അക്രമത്തിന് പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. തുടര്‍ അക്രമങ്ങള്‍ ആസൂത്രിതമാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: