ആലപ്പുഴ: നാട്ടില്‍ കലാപം സൃഷ്ടിക്കാനും, ആര്‍എസ്എസിനെയും സംഘപരിവാര്‍ സ്ഥാപനങ്ങളേയും കരിവാരിത്തേയ്ക്കാനും പാര്‍ട്ടി സ്ഥാപകനെ മാത്രമല്ല, രക്തസാക്ഷികളെയും വരെ അപമാനിക്കാന്‍ സിപിഎം തയ്യാറാകും. ഇതിന് ഉദാഹരണങ്ങളാണ് വയലാര്‍ രക്തസാക്ഷി സ്മാരകത്തിനും പാര്‍ട്ടി സ്ഥാപകനേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകത്തിനും നേരെ നടന്ന അക്രമങ്ങള്‍.
ഇരുളിന്റെ മറവില്‍ അക്രമങ്ങള്‍ നടത്തുക, മണിക്കൂറുകള്‍ക്കകം കുറ്റക്കാര്‍ ആര്‍എസ്എസ്സെന്ന് പ്രഖ്യാപിച്ച് വേട്ടയാടുക ഇക്കാര്യങ്ങള്‍ ഒക്കെ ഇവിടെയും നടന്നു. എന്നാല്‍ സത്യം മറനീക്കി. പാര്‍ട്ടിയിലെ വിഭാഗീയതയും, ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതയുമാണ് സത്യം വെളിച്ചത്തു വരാന്‍ കാരണം.
ഇക്കഴിഞ്ഞ ജനുവരിയിലാണ് വയലാര്‍ രക്തസാക്ഷി സ്മാരകത്തിന്റെ ഗേറ്റിന്റെ ഗ്രില്ലുകള്‍ തകര്‍ത്തത്. അക്രമം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന ആരോപണവുമായി സിപിഎം ഉടന്‍ തന്നെ രംഗത്തെത്തി. സംസ്ഥാന നേതാക്കള്‍ വരെ സ്മാരകം സന്ദര്‍ശിച്ച് ഫാസിസത്തിനെതിരെ പ്രസ്താവനകള്‍ നടത്തി. എന്നാല്‍ മാസം പത്തു പിന്നിട്ടിട്ടും, സ്വന്തം ഭരണത്തില്‍ പോലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. സ്മാരകത്തിന് നേരെയുണ്ടായ അക്രമം ചര്‍ച്ച പോലും ആകരുതെന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം.
കഴിഞ്ഞ ദിവസം ഗത്യന്തരമില്ലാതെ സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഇതു സംബന്ധിച്ച ചില സത്യങ്ങള്‍ വെളിപ്പെടുത്തി. വയലാര്‍ സ്മാരകം ഉള്ളില്‍ നിന്നാണ് ആക്രമിക്കപ്പെട്ടതെന്നതു സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായാണ് ആഞ്ചലോസ് പറഞ്ഞത്.
സിപിഐ ലോക്കല്‍ സെക്രട്ടറി അനില്‍കുമാറിനെയും കുടുംബത്തെയും സിപിഎം ആക്രമിച്ചതിലെ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശമാണ് വയലാര്‍. കൂടാതെ സിപിഎമ്മും, സിപിഐയും തമ്മില്‍ അഭിപ്രായഭിന്നതയും രൂക്ഷമാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ രക്തസാക്ഷി സ്മാരകം നിലനില്‍ക്കുന്ന വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം നേതാവ് റിബലായി മത്സരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഈ നേതാവിനെ അടുത്തിടെ സിപിഎമ്മില്‍ തിരിച്ചെടുക്ക#േുകയും ചെയ്തു.
2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള സ്മാരകം അഗ്നിക്കിരയാക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്നായിരുന്നു സിപിഎം പ്രചാരണം. പിന്നീട് കുറ്റം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മേല്‍ കെട്ടിവയ്ക്കാനും ശ്രമം നടന്നു. സ്മാരകത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. അധികം വൈകാതെ സത്യം പുറത്തുവന്നു.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്, കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറി പി. സാബു, സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്, പ്രമോദ് എന്നിവരാണു കേസിലെ പ്രതികള്‍. ഇവരെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: