തലശ്ശേരി: പണയാ‘രണങ്ങള്‍ തിരിച്ചെടുക്കാന്‍ സഹകരണ ബാങ്കില്‍ കൊണ്ടുവന്ന പണത്തില്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയതിന് പിടിയിലായ സഹോദരങ്ങള്‍ക്ക് തടവും പിഴയും ശിക്ഷ. കണ്ണൂര്‍ ചെമ്പിലോട്ടെ ജമീല മന്‍സിലില്‍ പി.എം.അഷ്കര്‍ (42) സഹോദരന് പി.എം.ആഷിഖ് (39) എന്നിവരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം പത്ത് വര്‍ഷം കഠിന തടവിനും പതിനായിരം രൂപ വീതം പിഴയടക്കാനും തലശ്ശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എം.വിനോദ് ശിക്ഷിച്ചത്.കേസില്‍ മൂന്നാം പ്രതിസ്ഥാനത്തുണ്ടായ ഇവരുടെ സഹോദരി അസീനയെ കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ടു 2007 ഡിസബര്‍ 6 ന് വൈകിട്ടാണ് കേസിനാസ്പദമായ സം‘വം. കരാറിനകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തോട്ടട ശാഖയില്‍ പ്രതികള്‍ പണയം വച്ച സ്വര്‍ണ്ണാ‘രണങ്ങള്‍ തിരിച്ചെടുക്കാന്‍ നല്കിയ പണത്തില്‍ 82,000 രൂപയുടെ കള്ളനോട്ടുകള്‍ തിരുകിയെന്ന ബാങ്കധികരുടെ പരാതിയില്‍ എടക്കാട് പോലീസാണ് കേസെടുത്തിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ.കെ.പി.ബിനിഷയാണ് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: