പാലക്കാട്: ഇസ്ലാമിക ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ ഇന്ത്യ മോചന ദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്. അത്തരത്തില്‍ മോചിപ്പിക്കുന്നതിനെ ഇന്ത്യ അനുകൂലിക്കുന്നില്ല. മറ്റെല്ലാ തരത്തിലുമുള്ള വഴികളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ നിറംപിടിപ്പിച്ച ധാരാളം കഥകള്‍ പറയുന്നുണ്ട്.
എല്ലാത്തിനും മറുപടി പറയാനും കഴിയില്ലെന്ന് വി.കെ. സിങ് പറഞ്ഞു. ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ പാലക്കാട്ടെത്തിയ അദ്ദേഹം പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യ ഇപ്പോഴും തുടരുന്നത് ചേരിചേരാനയമാണ്. ചര്‍ച്ചകളിലൂടെയും മറ്റുതരത്തിലുള്ള ബന്ധപ്പെടലുകളിലൂടെയുമാണ് ബന്ദി സംഭവങ്ങളില്‍ മോചനം സാധ്യമാക്കുന്നത്. രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പ്രശ്നത്തില്‍ നിയമപരമായി മാത്രമേ ഇന്ത്യ ഇടപെട്ടിട്ടുള്ളു.
ഇന്ത്യയിലേക്ക് വരുന്ന അഭയാര്‍ത്ഥികള്‍ക്ക് മാനുഷിക പരിഗണന നല്‍കിയുള്ള സഹായം ചെയ്യാറുണ്ട്. എന്നാല്‍ അ നധികൃതമായി ആരെയെങ്കിലും നമ്മുടെ രാജ്യത്ത് തങ്ങുന്നതിന് അനുവാദം നല്‍കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ വിദേശകാര്യ നയം എല്ലക്കാലത്തും ഒന്നുതന്നെയാണെന്ന് വി.കെ.സിങ് ചോദ്യത്തിനു മറുപടി നല്കി. എന്നാല്‍ അത് നടപ്പിലാക്കുന്ന രീതിയിലാണ് വ്യത്യാസമുണ്ടാകുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം വിദേശകാര്യ നയത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാരാജ്യങ്ങളോടും നമ്മള് സഹകരിക്കുന്നു.
പാലക്കാട് നഗരസഭാധ്യക്ഷ പ്രമീളാശശിധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന്, വി. മുരളീധരന്, അഡ്വ. കൃഷ്ണകുമാര്‍, നഗരസഭാ ഉപാധ്യക്ഷന്‍ കൃഷ്ണകുമാര്‍ തുങ്ങിയവരും പാലക്കാട്ടെ പൗരപ്രമുഖരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: