മാനന്തവാടി: തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍ രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 10 കോടി രൂപ വിലവരുന്ന 34.348 കിലോ സ്വര്‍ണ്ണവുമായി ആറംഗസംഘം പൊലീസ് പിടിയിലായി. ബെംഗളൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ നിന്ന് എക്സൈസ് ഇന്റലിജന്‍സ് വിഭാഗമാണ് പിന്‍സീറ്റിനടിയില്‍ നാല് ബാഗുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്തത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന് സ്വദേശികളായ ബി.സങ്കേഷ്, എം.അഭയ്, മദന്‍ലാല്‍, വിക്രം ചമ്പാരം, കമലേഷ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണ്ണം കോഴിക്കോട്ടെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടുവന്നതാണെന്നാണ് സൂചന.
മാനന്തവാടിയില്‍ എത്തിച്ച സ്വര്‍ണ്ണം ഒരു ജ്വല്ലറിയില്‍ നിന്നും തൂക്കം ഉറപ്പാക്കിയശേഷം സ്വര്‍ണ്ണവും പ്രതികളെയും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
പിടിയിലായവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജ്വല്ലറി ഉടമയ്ക്ക് നോട്ടീസ് നല്‍കുമെന്നും അതുവരെ സ്വര്‍ണ്ണം ട്രഷറിയില്‍ സൂക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഈയിടെയാണ് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന വന്‍ ലഹരിമരുന്ന് വേട്ട മാനന്തവാടി നഗരത്തില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: