പാലക്കാട്: ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ്ങ് ചൗഹാന് സംസ്ഥാനം വാഹനം നല്‍കിയില്ല.
ഇന്നലെ രാവിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് കേരളത്തിലേക്കുള്ള യാത്രയ്ക്ക് സംസ്ഥാന സര്‍ക്കാരാണ് വാഹനം നല്‍കേണ്ടതും സുരക്ഷ ഒരുക്കേണ്ടതും. മറ്റു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പരിപാടികള്‍ക്കായി കേരളത്തിലെത്തിയാല്‍ അദ്ദേഹത്തിന്റെ യാത്രാകാര്യങ്ങള്‍ ഒരുക്കേണ്ടത് ഇവിടുത്തെ സര്‍ക്കാരാണ്.
സംസ്ഥാനത്തിന്റെ അതിഥിയായാണ് മറ്റു സംസ്ഥാന മുഖ്യമന്ത്രിമാര്‍ എത്തുക. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ്ങ് ചൗഹാന് അതീവ സുരക്ഷയുള്ളയാളാണ്. പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ ഒപ്പമുണ്ടാകാറുണ്ട്.
കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് കേരളത്തിന്റെ വാഹനത്തിനായി അദ്ദേഹം കാത്തു നിന്നെങ്കിലും എത്താത്തതിനാല്‍ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ വാഹനത്തിലാണ് അദ്ദേഹം പാലക്കാട്ടെത്തിയത്.
ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, തനിക്ക് വാഹനം നല്‍കാത്തതിലല്ല, കേരളത്തില്‍ സിപിഎം നടത്തിവരുന്ന കൊലപാതക രാഷ്ട്രീയത്തിലാണ് ആശങ്കയുള്ളതെന്നായിരുന്നു ചൗഹാന്റെ മറുപടി.
ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ നടത്തിവരുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനാണ് ചൗഹാന് കേരളത്തിലെത്തിയത്. യാത്രയെ തകര്‍ക്കാന്‍ പലതരത്തില്‍ ശ്രമിക്കുന്ന സിപിഎം സര്‍ക്കാരാണ് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് വാഹനം നല്‍കാതിരുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: