തൃശൂര്‍: വികസനത്തിന്റെ പാഠങ്ങള്‍ കേരള സര്‍ക്കാര്‍ മധ്യപ്രദേശില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തില്‍ നിന്നും പഠിക്കുകതന്നെ വേണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. ജനരക്ഷായാത്രയുടെ തൃശൂരിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടര്‍ച്ചയായി 20ശതമാനമാണ് കാര്‍ഷികമേഖലയിലെ വളര്‍ച്ച. കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍പോലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണെന്നും ചൗഹാന് ചൂണ്ടിക്കാട്ടി. കേരളത്തിലെ യുവാക്കള്‍ തൊഴിലിനായി മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോകുന്നുണ്ട്.
ഗുജറാത്തും മധ്യപ്രദേശും ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കും വ്യവസായ വികസനത്തിനും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇതെല്ലാം കണ്ടുപഠിക്കാന്‍ പിണറായി വിജയനെ സ്വാഗതം ചെയ്യുന്നു.
കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. ആ കേരളത്തെ ഭീകരപ്രവര്‍ത്തനത്തിന്റെ താവളമാക്കാന്‍ സിപിഎമ്മിനെ അനുവദിക്കില്ല. അക്രമരാഷ്ട്രീയത്തിന്റെ വക്താവാണ് പിണറായി വിജയന്. സ്വന്തം രാഷ്ട്രീയ ഗുരുവിനെ അടക്കം അപമാനിച്ചും ആക്രമിച്ചുമാണ് പിണറായി കാര്യം നേടുന്നത്.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുകതന്നെ ചെയ്യും. സിപിഎമ്മിന്റെ ഭരണത്തില്‍ കേരളത്തില്‍ ഐഎസ് ഭീകരവാദകള് പോലും ശക്തമായി പ്രവര്‍ത്തനം നടത്തുന്നു. ഈ രാത്രി നിങ്ങളുടേതായിരിക്കാം പക്ഷെ അടുത്ത പകല്‍ അത് ബിജെപിയുടേതാണ്. ചൗഹാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: