വടക്കഞ്ചേരി: ലോകംമുഴുവന്‍ കമ്യൂണിസ്റ്റ് ആശയങ്ങളെ നിരാകരിച്ചപ്പോള്‍ ത്രിപുരയിലും കേരളത്തിലും മാത്രമാണ് അവര്‍ അധികാരത്തിലുള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്. അടുത്തു തന്നെ അവര്‍ക്ക് കേരളവും ത്രിപുരയും കൂടി നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രക്ക് വടക്കഞ്ചേരിയില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ പാര്‍ട്ടികളുടെ ആശയം ജനങ്ങളുടെ മനസ്സില്‍ ഭയം ഉണ്ടാക്കുകയാണ്. കാരണം അവര്‍ അക്രമങ്ങളെ പ്രൊത്സാഹിപ്പിക്കുന്നു. കൊലപാതക രാഷ്ട്രീയമാണ് അവര്‍ അധികാരത്തിലുള്ളയിടങ്ങളില് നടപ്പിലാക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിച്ചുവെന്ന കാരണത്താലാണ് ഇക്കൂട്ടര്‍ സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കിയത്.
ഇത്തരത്തില്‍ കൊലപാതക രാഷ്ട്രീയവുമായി ഇനി മുന്നോട്ടു പോകുവാന്‍ സാധിക്കുകയില്ല. രാജ്യത്തിന്റെ വികസനമാണ് നമുക്ക് വേണ്ടത്. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടിയാണ് ബിജെപി ജനരക്ഷായാത്ര നടത്തുന്നതെന്നും വി.കെ.സിങ്ങ് പറഞ്ഞു.
ബിജെപിയാണ് കേരളത്തിലെ ദളിതരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ വിപ്ലവകാരികളായ യുവാക്കള്‍ സിപിഎം നടത്തുന്ന ദളിത് പീഡനങ്ങളെ നെഞ്ചും വിരിച്ചു നേരിടും. ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുന്നതോടുകൂടി സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം അവസാനിക്കുമെന്നും ധാരാസിങ് പറഞ്ഞു.
കര്‍ണ്ണാടക പ്രതിപക്ഷ നേതാവ് ഈശ്വരപ്പയും സംസാരിച്ചു. യോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കുമ്മനം രാജശേഖരന്, രാജ്യസഭ എം.പി. റിച്ചാര്‍ഡ് ഹേ, എന്‍ഡിഎ സംസ്ഥാന സെക്രട്ടറി കേശവദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, ജില്ലാ പ്രസിഡന്റ് അഡ്വ: ഇ.കൃഷ്ണദാസ്, എം.ലക്ഷ്മണന്, ശിവദാസ്, സി.എസ്.ദാസ്, ഹരിദാസ്, കാര്ത്തികേയന്, എം.കെ.ലോകനാഥന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: