ശ്രീനഗര്‍; ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് കമാന്േഡാകള്ക്ക് വീരമൃത്യു. സൈന്യം രണ്ടു ഭീകരരെ കൊന്നിട്ടുമുണ്ട്. ബന്ദിപ്പോരക്കടുത്ത് ഹാജിനില്‍ ഏറ്റുമുട്ടലില്‍ രണ്ട് വ്യോമസേനാ കമാന്‍ഡോകളാണ് വീരമൃത്യു വരിച്ചത്.
കരസേനയുടെ കമാന്‍ഡോ ഓപ്പറേഷന് പരിശീലനത്തില്‍ പങ്കെടുത്തിരുന്ന വ്യോമസേനയുടെ ഗരുഡ ഫോഴ്സിലെ സൈനികരാണ് ഇവര്‍. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ നാട്ടുകാരനാണ്. അപരന് പാക്കിസ്ഥാനിയും. രാവിലെ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടു. വെടിവയ്പ്പിലാണ് രണ്ടു കമാന്‍ഡോകളും കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
കൊല്ലപ്പെട്ട ഭീകരര്‍ ലഷ്ക്കര്‍ പ്രവര്‍ത്തകരാണെന്ന് കരുതുന്നു. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ റംസാന് പാരെയെ വധിച്ച ഭീകരരാണ് ഇവരരെന്ന് കരുതുന്നു. രണ്ട് ലഷ്ക്കര്‍ ഭീകരരെ വധിച്ചതായി സിആര്‍പിഎഫ് ഓഫീസര്‍ ശംഭുകുമാര്‍ പറഞ്ഞു. കൊല്ലപ്പെട്ട പാക്കിസ്ഥാനി അലിയെന്ന ഭീകരനാണെന്നും കരുതുന്നു. രണ്ടു ദിവസം മുന്‍പാണ് സൈന്യം മൂന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: