തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ അഡൈ്വസ് മെമ്മോ കിട്ടി പത്ത് മാസം പിന്നിട്ടിട്ടും റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നില്ലെന്ന് പരാതി. പരാതിയുമായി എത്തുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുന്നു. നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11ന് സെക്രേട്ടറിയറ്റിന് മുന്നില്‍ അഡ്വൈസ് മെമ്മോയില്‍ കടലവില്‍പ്പന നടത്തി പ്രതിഷേധിക്കും.
2010 ഡിസംബര്‍ 31 നാണ് റിസര്‍വ് കണ്ടക്ടര്‍ തസ്്തികയിലേക്ക് പി.എസ്സി അപേക്ഷ ക്ഷണിച്ചത്. 9378 ഒഴിവുകളാണ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും 3808 ഒഴിവുകളെ ഉള്ളൂവെന്നും കെഎസ്ആര്‍ടിസി പിന്നീട് അറിയിച്ചു.
2013 സെപ്റ്റംബര്‍ അഞ്ചിനാണ് 9300 പേര്‍ക്ക് അഡൈ്വസ് അയയ്ക്കുന്നത്. ഇതില്‍ ഹാജരാകാത്ത 4051 പേരുടെ ഒഴിവിലേക്ക് മൂന്ന് വര്‍ഷം കഴിഞ്ഞ് 2016 ഡിസംബര്‍ 31 ന് 4051 പേര്‍ക്ക് കൂടി അഡൈ്വസ് അയച്ചു. നാളിതുവരെ ഇവരില്‍ ഒരാള്‍ക്ക് പോലും നിയമനം നല്‍കിയിട്ടില്ല. നീതി ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് ഭാരവാഹികളായ വിജീഷ് കുമാര്‍, മനു, മനോജ്മോഹന്‍, റാസി, സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: