തിരുവനന്തപുരം: ടി.പി കേസിലെ പ്രതികള്‍ ജയിലിന് അകത്ത് ഫോണ്‍വിളിച്ച കേസില്‍ നാലു വര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു. 18 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. ആദ്യം 14 പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. പിന്നീട് കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പ്രാദേശിക നേതാക്കളായ പി.കെ.കുഞ്ഞനന്തന്, കെ.സി.രാമചന്ദ്രന്, കൊലയാളി സംഘാംഗം അണ്ണന് സിജിത്ത്, എം.സി.അനൂപ് എന്നിവരെ പ്രതി ചേര്‍ക്കുകയായിരുന്നു.
പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി ഫോണില്‍ നിന്ന് വിദേശത്തേക്കും ഫോണ്‍ വിളിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയിലില്‍ ഷാഫി ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ജയിലില്‍ നിന്ന് ഫോണും സിം കാര്‍ഡും കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് പ്രതികളെ തിരുവനന്തപുരത്തെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: