പഞ്ചകുല: ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് രാം റഹീം സിങ്ങ് മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ കലാപത്തിന് ആസൂത്രം ചെയ്തത് താനാണെന്ന് ഹണിപ്രീത് ഇന്സാന് സമ്മതിച്ചതായി പോലീസ്.
35 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിന് പ്രേരണ നല്‍കിയത് താനാണെന്ന് ഹണിപ്രീത് പറഞ്ഞതായി പ്രത്യേക അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിന് ഹണിപ്രീതിന്റെ കസ്റ്റഡി നീട്ടണമെന്ന പോലീസിന്റെ ആവശ്യത്തില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
കലാപത്തിന് ആസൂത്രം ചെയ്തെന്നു മാത്രമല്ല, ജനങ്ങെള ഇളക്കിവിടാന്‍ വീഡിയോ ക്ളിപ്പിങ്ങുകള്‍ അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പ്രശ്നം ഉണ്ടാക്കാന്‍ ഹണിപ്രീത് നല്കിയ ഒന്നേകാല്‍ കോടി രൂപ താനാണ് പലര്‍ക്കും വിതരണം ചെയ്തതെന്ന് ഹണിപ്രീതിന്റെ ഡ്രൈവര്‍ രാകേഷ് കുമാര്‍ അറോറ പോലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: