തിരുവനന്തപുരം: ഇന്റര്‍നെറ്റ് സേവനം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ രൂപീകരിച്ച കേരളാ ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെഫോണ്‍) നടപ്പാക്കാന്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്നാണ് തുല്യഓഹരി പങ്കാളിത്തത്തോടെ സംയുക്ത കമ്പനി രൂപീകരിക്കുക. വൈദ്യുതി ബോര്‍ഡിന്റെ വിതരണ സംവിധാനത്തിന് സമാന്തരമായി പുതിയ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഇതിലേക്കായി നടപ്പിലാക്കും.
20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന് ഈ പദ്ധതി വഴി നല്‍കുന്നതോടൊപ്പം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും കൂടി വേഗംകൂടിയ ഇന്റര്‍നെറ്റ് സേവനവും ലഭ്യമാക്കും. 1028 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: