2013 ജൂണ്‍ 10: സരിതയും സംഘവും ചേര്‍ന്ന് നിരവധി വ്യക്തികളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് കേന്ദ്രമാക്കിയതെന്നും വെളിപ്പെടുത്തല്‍.
ജൂണ്‍ 14: ഉമ്മന്‍ചാണ്ടി ദല്‍ഹിയിലെ വിജ്ഞാനഭവനില്‍വെച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള. അന്നത്തെ മുഖ്യമന്ത്രി ദല്ഹിയിലെത്തുമ്പോഴൊക്കെ സരിതയുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍.
ജൂണ്‍ 15: ബിജുരാധാകൃഷ്ണനുമായി കൊച്ചിയിലെ ഗസ്റ്റ്ഹൗസില്‍വെച്ച് ഉമ്മന്‍ചാണ്ടി രഹസ്യ സംഭാഷണം നടത്തിയതിന്റെ വിവരങ്ങള്‍ പുറത്ത്
ജൂണ്‍ 19: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശാലുമേനോനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി.
ജൂണ്‍ 21: മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും സോളാര്‍ പദ്ധതിക്ക് സഹായം ലഭിച്ചതായി ബിജുവും സരിതയും വെളിപ്പെടുത്തുന്നു.
ജൂണ്‍ 26: ആരോപണവിധേയനായ ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ജിക്കുമോന് ജേക്കബ് രാജിവെച്ചു.
ജൂണ്‍ 28: സോളാര്‍ ഇടപാടില്‍ ടെന്നി ജോപ്പന് നേരിട്ട് ബന്ധം. ജോപ്പന് അറസ്റ്റിലാകുന്നു.
ജൂണ്‍ 29: പാലക്കാട് കിന്‍ഫ്രാ പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാനായി പത്തനംതിട്ട സ്വദേശി ശ്രീധരന്‍നായരുമായി സരിതയും ടെന്നിജോപ്പനും 5 കോടി രൂപയുടെ കരാറുണ്ടാക്കിയതായും അതിനായി 40 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ച് കൈമാറിയതായും ശ്രീധരന്‍നായര്‍.
ജൂലൈ 4: സരിതയുമായി ഫോണ്‍ബന്ധം പുലര്‍ത്തിയ യുഡിഎഫിലെ മന്ത്രിമാരുടെ ലിസ്റ്റ് പുറത്തുവരുന്നു.
ജൂലൈ 10: ലക്ഷ്മിനായര്‍ എന്ന വ്യാജപേരില്‍ സരിത, സോളാര്‍ പ്ലാന്റും കാറ്റാടിപ്പാടവും വാഗ്ദാനം നല്കി 1.04 കോടി രൂപ തട്ടിയെടുത്തതായി പ്രവാസി വ്യവസായി ടി സി മാത്യുവിന്റെ വെളിപ്പെടുത്തല്‍.
ജൂലൈ 16: സലിംരാജ്, ജിക്കുമോന് ജേക്കബ് എന്നിവരുമായി പ്രതികള്‍ക്കുള്ള ബന്ധം വെളിപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പിന്റെ വേദിയാക്കിയതിന് തെളിവുകള്‍ ലഭിച്ചിട്ടും എന്തുകൊണ്ടാണ് അത് അന്വേഷിക്കാത്തതെന്ന് ജസ്റ്റിസ് എസ് എസ് സതീഷ്ചന്ദ്രന്.
ജൂലൈ 17: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ സോളാര്‍ തട്ടിപ്പിലെ ബന്ധത്തിന്റെ പേരില്‍ രാജിവെയ്ക്കുന്നു.
ജൂലൈ 18: ടെന്നി ജോപ്പന് തട്ടിപ്പിനെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നതായി അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ വെളിപ്പെടുത്തല്‍.
ജൂലൈ 25: പത്തനംതിട്ട സബ്ജയിലിലായിരുന്ന സരിതയെ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാജയിലിലേക്കു മാറ്റുന്നു. സരിത നേരിട്ട് പരാതി എഴുതി നല്‍കണമെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്.
ജൂലൈ 27: സരിതയെ പാര്‍പ്പിച്ചിരുന്ന ജയിലില്‍ ഡിഐജിയുടെ രഹസ്യസന്ദര്‍ശനം.
ജൂലൈ 28: സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് എഴുതി നല്കിയ 22 പേജുള്ള പരാതിയേയും 20 മിനിറ്റോളം മജിസ്ട്രേറ്റിനു മുന്നില്‍ നല്കിയ മൊഴിയെയും അപ്രസക്തമാക്കിക്കൊണ്ട് സരിത എഴുതി നല്കിയ വെറും 4 പേജുള്ള പരാതി പുറത്തുവന്നു.
ആഗസ്ത് 13: ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭ തീരുമാനിക്കുന്നു.
ഒക്ടോബര്‍ 11: മുഖ്യമന്ത്രിയുടെ ഓഫീസിലെ നഷ്ടപ്പെട്ട സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
ഒക്ടോബര്‍ 23: മുന്‍ ഹൈക്കോടതി ജഡ്ജി ജ. ജി ശിവരാജനെ സോളാര്‍ അന്വേഷണ കമ്മീഷനായി നിയമിക്കുന്നു.
2014 ഫെബ്രുവരി 21: സരിത ജയില്‍ മോചിതയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: