അടിമാലി: ഹൈറേഞ്ചില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നു.രണ്ട് വര്‍ഷത്തിനിടെ അടിമാലി മേഖലയില്‍ ഏഴ് പേരാണ് കൊലക്കത്തിക്കിരയായത്.
2015 ഫെബ്രുവരി 11ന് പുലര്‍ച്ചെ അടിമാലി ടൗണില്‍ ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരനായിരുന്ന പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, മാതാവ് നാച്ചി അടക്കം മൂന്നു പേരെ കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകത്തില്‍ കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര മധുനാഥ്,മഞ്ചുനാഥ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 2016 നവംബര്‍ നാലിന് മുനിയറ തിങ്കള്‍ക്കാട് പൊന്നിടത്തും പാറ ബാബുവിന്റെ ഭാര്യ സാലു (42)നെ കാമുകന് ഉപ്പുതറ കരിന്തരുവി പാസ്റ്റര്‍ സലിന് കുമളി ഇറച്ചില്‍ പാലത്തിനടുത്ത് വച്ച് കൊന്ന് പുഴയില്‍ തള്ളിയിരുന്നു.
പണിക്കന് കുടി ചിന്നാര്‍നിരപ്പ് മണിക്കുന്നേല്‍ ലാലി (42)നെഅയല്വാസിയും കാമുകനുമായ കിളിയിക്കല്‍ ജോണി 2016നവംബര്‍ 1ന് രാത്രി 8.30 ന് കൊലപ്പെടുത്തി വീടിന് സമീപത്ത് കുഴിച്ചിട്ടശേഷം മുങ്ങി. ആറ് മാസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നാറില്‍ എസ്റ്റേറ്റില്‍ അംഗന്‍വാടി ആയയെ ജോലി സമയത്ത് ദാരുണമായി കൊലപ്പെടുത്തിയെങ്കിലും പ്രതിയെ കുറിച്ച് ഇതുവരെ സൂചന പോലും ലഭിച്ചിട്ടില്ല.ഇതിനിടെയാണ് സെലീന ദാരുണമായി കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: