കൊച്ചി: ചുവപ്പ്-ജിഹാദി ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്. ജില്ലാ അതിര്‍ത്തിയായ അങ്കമാലി കറുകുറ്റിയില്‍ ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ ആവേശോജ്ജ്വല സ്വീകരണമൊരുക്കി. യാത്രാ നായകന് കുമ്മനം രാജശേഖരനെ ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ. മോഹന്‍ദാസ് ഷാള്‍ അണിയിച്ചു. യാത്രാ വഴിയിലുടനീളം പതിനായിരക്കണക്കിന് ആളുകള്‍ സ്വീകരണം നല്കി.
ഇടപ്പള്ളിയില്‍ നിന്ന് വൈകിട്ട് ആരംഭിച്ച പദയാത്രയില്‍ ആയിരക്കണക്കിന് പേര് പങ്കാളികളായി. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, ബാബുല്‍ സുപ്രിയോ, ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി എംപി എന്നിവരും പദയാത്രയില്‍ ചേര്‍ന്നതോടെ പുതിയ ആവേശത്തിലേക്ക് ജനരക്ഷായാത്രാ മാറി. രാജേന്ദ്ര അഗര്‍വാള്‍ എംപി, ഛത്തീസ്ഗഡ് കായിക മന്ത്രി ഭയവാല് രാജ് വധെ, ബിജെപി അസം അദ്ധ്യക്ഷന്‍ രഞ്ജിത്കര് ദാസ് എന്നിവരും പദയാത്രയില്‍ പങ്കെടുത്തു. സമ്മേളന നഗരിയായ രാജേന്ദ്രമൈതാനിയിലേക്കുള്ള പദയാത്രക്കിടയില്‍ കമ്മ്യൂണിസ്റ്റ്-ഇസ്ലാം ഭീകരതയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. പ
ദയാത്ര രാജേന്ദ്രമൈതാനിയിലെത്തുമ്പോള് പൊതുസമ്മേളന നഗരി നിറഞ്ഞിരുന്നു.
വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ബിജെപിക്കും ജാഥാക്യാപ്റ്റനും ജയ് വിളികളുമായി ആവേശത്തോടെയുണ്ടായിരുന്നു. ജില്ലാ നേതാക്കളായ അഡ്വ.കെ.എസ്. ഷൈജു, എം.എന്‍. മധു, എം.എന്‍. ഗോപി, ടി.പി. മുരളി, കെ.എസ്. സുരേഷ്കുമാര്‍, ഒ.എം. ശാലീന, സന്ധ്യ ജയപ്രകാശ്, അഡ്വ. ജി. മഹേശ്വരി എന്നിവര്‍ അങ്കമാലിയിലെ സ്വീകരണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: