തിരുവനന്തപുരം : സംസ്ഥാനത്ത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് തൃത്താല എംഎല്‍എ വി.ടി. ബല്‍റാം. ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ഗൂഢാലോചന നേരാംവണ്ണം അന്വേഷിക്കാതെ ഒത്തുതീര്‍പ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളാര്‍ റിപ്പോര്ട്ടിന്മേലുള്ള അന്വേഷണം . സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണിതെന്നും വിടി ബലറാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു .
ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന് മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര് തയ്യാറാകണമെന്നും ബലറാം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.കോണ്‍ഗ്രസ് മുക്ത കേരളം” എന്നതാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയമെന്നും ബിജെപിയെ പാലൂട്ടി വളര്‍ത്തുകയാണ് സിപിഎം ചെയ്യുന്നതെന്നും ആരോപണമുണ്ട് .
അതേസമയം സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നതെന്ന ബിജെപിയുടെ ആരോപണം ശരിയാണെന്ന് സമ്മതിക്കുന്നതാണ് ബലറാമിന്റെ പോസ്റ്റെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു . പരസ്പരം സഹായിച്ച് ഇരുകൂട്ടരും അഴിമതിയും സ്വജന പക്ഷപാതവും നടത്തി കേരളീയരെ വിഢികളാക്കുന്നതിന്റെ തെളിവാണ് ഇപ്പോള്‍ സ്വയം രക്ഷിക്കാനാണെങ്കിലും വിടി ബലറാമിന്റെ വെളിപ്പെടുത്തലെന്നും ബിജെപി വ്യക്തമാക്കി.
എംഎല്‍എ തന്നെ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ് . ടിപി ചന്ദ്രശേഖരന്റെ വധം ഒത്തുതീര്‍പ്പാക്കിയെന്ന ആരോപണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും എതിരേയുള്ള ഗുരുതരമായ ആരോപണമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണക്കമ്മീഷൻ…
Posted by VT Balram on Wednesday, October 11, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: