തിരുവനന്തപുരം: റോഡ് നിര്‍മാണത്തില്‍ കരാറുകാരന് അന്യായ സാമ്പത്തികനേട്ടം ഉണ്ടാക്കിക്കൊടുത്തുവെന്ന പരാതിയില്‍ എഞ്ചിനീയര്‍മാരും കരാറുകാരനും ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്കെതിരെ വിജിലന്‍സ് അനേ്വഷണം നടത്താന്‍ വിജിലന്‍സ് പ്രതേ്യക കോടതി ജഡ്ജി ഡി. ജയകുമാര്‍ ഉത്തരവിട്ടു. റോഡ്സ് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കോശി ജോണ്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്. രാജശേഖരന്‍നായര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ യു. നടരാജന്, പി.റ്റി. സൈമണ്‍ തോമസ്, സൂപ്രണ്ട് ജോസ് വിജയന്, ഓവര്‍സീയര്‍ രാജേന്ദ്രന്, യുഡി ക്ലാര്‍ക്ക് അബ്ദുള്‍ കലാം, ഹെഡ് ക്ലാര്‍ക്ക് അബ്ദുള്‍ റഹ്മാന് സേട്ട്, കരാറുകാരന് മനാഫ് എന്നിവര്‍ക്കെതിരെ അനേ്വഷണം നടത്താനാണ് കോടതി ഉത്തരവ്. വിജിലന്‍സ് പ്രതേ്യക അനേ്വഷണ യൂണിറ്റ് എസ്പിക്കാണ് അനേ്വഷണച്ചുമതല. അനേ്വഷണറിപ്പോര്‍ട്ട് 27 ന് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
കുരുവിക്കോണം ഭാരതിപുരം റോഡ് നവീകരണത്തിലാണ് ടാറിലും മെറ്റലിലും റോളിംഗിലും ക്രമക്കേട് നടത്തിയെന്ന് ആക്ഷേപമുയര്‍ന്നത്. നിശ്ചിത അളവിലും ഗുണനിലവാരത്തിലും ചെയ്യാത്ത ജോലികള്‍ക്ക് ഉദേ്യാഗസ്ഥര്‍ കള്ളസാക്ഷ്യപത്രം നല്കി 7,22,052 രൂപയുടെ വ്യാജബില്‍ തുക തട്ടിയെടുത്തെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. ധനകാര്യ പരിശോധനാവിഭാഗവും പൊതുമരാമത്ത് വകുപ്പ് വിജിലന്‍സും കൃത്യസ്ഥലം സന്ദര്‍ശിച്ച് സാമ്പിള്‍ ശേഖരിച്ചും അളവ് പുസ്തകവും വിതരണ രജിസ്റ്ററും പരിശോധിച്ചും സര്‍ക്കാര്‍ നഷ്ടം തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതേ കരാറുകാരന്റെ മറ്റൊരു കരാര്‍ പണിക്ക് മാറി നല്‍കേണ്ട ബില്‍തുകയില്‍ നിന്ന് നഷ്ടത്തുക തിരിച്ചുപിടിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് ഉദേ്യാഗസ്ഥര്‍ക്കെതിരെ യാതൊരു ക്രിമിനല്‍ നടപടിയും എടുക്കാതെ വകുപ്പുതല അനേ്വഷണ ഫയല്‍ മടക്കി. ഇതിനെതിരെ നെയ്യാറ്റിന്‍കര പി. നാഗരാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സ് അേന്വഷണത്തിന് കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: