കോട്ടയം : സംസ്ഥാനത്ത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമുണ്ടെന്ന് തുറന്ന് സമ്മതിച്ച തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന് മറുപടിയുമായി മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്ത്. താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ടിപി കേസില്‍ യാതൊരു ഒത്തുതീര്‍പ്പും നടന്നിട്ടില്ലെന്നും അതിനു ശേഷമുള്ള കാര്യങ്ങള്‍ താന്‍ പരിശോധിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വിടാത്തത് സ്വാഭാവിക നീതിയല്ല വി.ടി ബല്‍റാമിന്റെ അഭിപ്രായങ്ങള്‍ ഏതര്‍ത്ഥത്തിലാണെന്നറിയില്ല . അത് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.
ടിപി കേസില്‍ ഗൂഢാലോചന അന്വേഷിക്കാതെ ഒത്തു തീര്‍പ്പ് രാഷ്ട്രീയം കളിച്ചതാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കൊത്തുന്നതെന്ന് വിടി ബലറാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടുള്ള പ്രതികരണമായായിരുന്നു വിടി ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: