ന്യൂദല്‍ഹി: ‘മുതിര്‍ന്ന അഭിഭാഷകര്‍’ എന്ന പദവി നല്കാന് സ്ഥിരം സമിതിയുണ്ടാക്കുന്നതുള്പ്പെടെ മാനദണ്ഡങ്ങള്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് പുറപ്പെടുവിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, ഏറ്റവും മുതിര്‍ന്ന ജഡ്ജ്, വിഷയം പരിഗണനയില്‍ വരുന്ന ഹൈക്കോടതിയിലെ ഒരു ജഡ്ജ് എന്നിവരാണ് സമിതിയില്‍. ഇതിന് പ്രത്യേക സെക്രട്ടറിയറ്റും വേണം. പരിഗണിക്കപ്പെടുന്നവരുടെ മുഴുവന്‍ വിവരങ്ങളും സെക്രട്ടറിയറ്റ് ശേഖരിച്ച് സ്ഥിരം സമിതിക്ക് നല്‍കണം.
സമിതിയില്‍ അതത് കോടതികളുടെ ബാര്‍ പ്രതിനിധിയും സുപ്രീം കോടതിയിലാണെങ്കില്‍ അറ്റോണി ജനറലും ഹൈക്കോടതികളിലെ തീരുമാന സമിതിയില്‍ അഡ്വക്കേറ്റ് ജനറലും അംഗമാകണം.
മുതിര്‍ന്ന അഭിഭാഷക പദവി നല്കുമ്പോള്, എത്രവര്‍ഷം പ്രവൃത്തി പരിചയം, അഭിഭാഷകന് കക്ഷിചേര്‍ന്ന കേസുകളുടെ വിധി, സൗജന്യ സേവന ചരിത്രം, വ്യക്തിത്വം എന്നിവയും പരിശോധിക്കണം. അഭിഭാഷകന് വ്യക്തിത്വ പരീക്ഷ നടത്തും. സെക്രട്ടറിയറ്റ് തിരഞ്ഞെടുക്കപ്പെടുന്ന അഭിഭാഷകരുടെ പേര് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.
സ്ഥിരം സമിതി അംഗീകരിച്ച പേരുകള്‍ ഫുള്കോര്ട്ടിന് പരിഗണനയ്ക്കയച്ച്, ഏകകണ്ഠമായോ, ഭൂരിപക്ഷാടിസ്ഥാനത്തിലോ പദവി നല്കുന്നതു തീരുമാനിക്കും. ജസ്റ്റീസുമാരായ രഞ്ജന്‍ ഗൊഗോയ്, ആര്.എഫ്. നരിമാന്, നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ചിേെന്റതാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: