ആലപ്പുഴ: ജിഹാദി ചുവപ്പ് ഭീകരതയ്ക്കെതിരെ എല്ലാവര്ക്കും ജീവിക്കണമെന്ന മുദ്യാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര ഇന്നും നാളെയും ജില്ലയില്‍ പര്യടനം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കും.
ഇന്ന് രാവിലെ 10ന് ജില്ലാ അതിര്‍ത്തിയായ തണ്ണീര്‍മുക്കത്ത് മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് കെ.സോമന് എന്നിവരുടെ നേതൃത്വത്തില്‍ യാത്രയെ ജില്ലയിലേക്ക് സ്വീകരിക്കും. തുടര്‍ന്ന് ചേര്‍ത്തല ദേവീക്ഷേത്രത്തിന് സമീപം ചേര്‍ത്തല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണ സമ്മേളനം.
സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ സഹോദരങ്ങളായ അരീപ്പറമ്പിലെ വേണുവിന്റെയും രാജുവിന്റെയും വീടുകള്‍ യാത്രാ നായകന് കുമ്മനം രാജശേഖരന് സന്ദര്‍ശിക്കും. തുടര്‍ന്ന് വാഹനമാര്‍ഗ്ഗം കലവൂരിലെത്തും.
അവിടെനിന്നും വൈകിട്ട് മൂന്നിന് ആയിരങ്ങള്‍ അണിനിരക്കുന്ന പദയാത്രയായി ആലപ്പുഴയിലെത്തും. ദേശീയ സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും.
ദേശീയപാതയിലൂടെ സഞ്ചരിച്ച് കൊമ്മാടിയില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞ് കൈചൂണ്ടി ജങ്ഷന്, മുല്ലയ്ക്കല് ജങ്ഷന് വഴിയാണ് സമ്മേളനവേദിയായ മഹേശ്വരി ഗ്രൗണ്ടിലെത്തുക. അരൂര്‍, ആലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, മാവേലിക്കര, കായംകുളം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ പദയാത്രയില്‍ പങ്കെടുക്കും. അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തിലാണ് പങ്കെടുക്കുക.
ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷനാകും. സമ്മേളനത്തില്‍ കേന്ദ്ര മനുഷ്യവിഭവശേഷി, നദീസംരക്ഷണ, ജലവിഭവ സഹമന്ത്രി ഡോ. സത്യപാല്‍ സിങ്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയവര്‍ഗ്യ, ദേശീയ ഉപാദ്ധ്യക്ഷന്‍ അവിനാശ്റായി ഖാന്, മുന്‍ ദേശീയ ഉപാദ്ധ്യക്ഷന്‍ എല്‍. ഗണേശന് എംപി, റിച്ചാര്‍ഡ് ഹേ എംപി, ദേശീയ നിര്‍വ്വാഹക സമിതി അംഗം ശേഖര്‍ റാവു തുടങ്ങിയവര്‍ പ്രസംഗിക്കും.
നാളെ രാവിലെ 8ന് ഹോട്ടല്‍ റോയല്പാര്ക്കില് പൗരപ്രമുഖന്മാരെ പങ്കെടുപ്പിച്ച് യോഗം. തുടര്‍ന്ന് വാഹനമാര്‍ഗ്ഗം കുട്ടനാട്, തിരുവല്ല, വഴി ചെങ്ങന്നൂരിലെത്തും. 11ന് സ്വീകരണ സമ്മേളനം. അവിടെനിന്ന് ആറന്മുളയിലേക്ക് യാത്ര തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: