അരൂര്‍: സ്കൂളില്വൈകി വരുന്ന വിദ്യാര്‍ത്ഥികളെ ദേശിയ പാതക്കു മുന്നിലുള്ള പ്രധാന ഗേറ്റിന് വെളിയില്‍ നിര്‍ത്തുന്നതായി പരാതി. അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ശിക്ഷാ നടപടികളുടെ പേരില്‍ ദേശിയ പാതക്കരികില്‍ നില്‍ക്കേണ്ടതായി വന്നത്.
സാധാരണ ഗതിയില്‍ ശിക്ഷിക്കപെടുന്ന കുട്ടികളെ സ്കൂളിനു പുറത്തു നിര്‍ത്തുക പതിവാണ്. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ശിക്ഷ നടപടികള്‍ നേരിടേണ്ടി വന്ന വിദ്യാര്‍ത്ഥികളെയാണ് സ്കൂളിന്റെ ചുറ്റുമതിലിനും പുറത്ത് ദേശിയപാതയ്ക്കരികില്‍ നിര്‍ത്തി സ്കൂള്‍ അധികൃതര്‍ ഗേറ്റ് അടച്ചത്.
തിരക്കേറിയ ദേശിയ പാതയില്‍ വാഹനങ്ങള്‍ തലങ്ങും, വിലങ്ങും ഓടുന്ന സമയത്ത് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ റോഡില്‍ നിര്‍ത്തുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും.
ഇതു സംബന്ധിച്ച് സ്കൂള്‍ ഹെഡ്മിസ്ട്രസിനോട് തിരക്കിയപ്പോള്‍ യഥാസമത്ത് സ്കൂളില്‍ എത്താത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ഇത്തരം ശിക്ഷാ നടപടികളെന്നായിരുന്നു മറുപടി.
എന്നാല്‍ ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ ദേശിയ പാതയോരത്ത് കുട്ടികളെ നിര്‍ത്തുന്നത് അംഗീകരിക്കുവാനാകില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും രക്ഷകര്‍ത്താക്കള്‍ മുന്നറിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: