തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള കമ്പനി എം.ഡി വി. തുളസീദാസ് രാജിവച്ചു. വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ് രാജി. ഇന്നലെ രാത്രി മന്ത്രി കെ. ബാബുവിന്റെ ഓഫീസിലെത്തിയാണ് തുളസീദാസ് രാജി കൈമാറിയത്.
മൂന്ന് സംസ്ഥാനങ്ങള്‍ കരിമ്പട്ടികയില്‍പെടുത്തിയ മുംബൈ ആസ്ഥാനമായ എസ്.ടി.യു.പിയുടെ കണ്‍സള്‍ട്ടന്‍സിയാണ് വിവാദങ്ങളെ തുടര്‍ന്ന് റദ്ദാക്കിയത്. ഇതു സംബന്ധിച്ച് ആക്ഷേപം വന്നതോടെ സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയും കരാര്‍ റദ്ദാക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുകയുമായിരുന്നു.
കരിമ്പട്ടികയിലായ കമ്പനിയാണെന്ന പരാതി ലഭിച്ചിട്ടും കരാര്‍ നല്‍കിയതിനെതിരെ മറ്റൊരു കമ്പനിയാണ് കോടതിയെ സമീപിച്ചത്. ഇവര്‍ക്ക് പല വിമാനത്താവള കമ്പനികളുമായും മറ്റ് പ്രമുഖരുമായും പങ്കാളിത്തമുണ്ടെന്നും കണ്ണൂര്‍ വിമാനത്താവളത്തിന് ഇത് ഗുണകരമാകുമെന്നുമാണ് വിമാനത്താവള കമ്പനി അവകാശപ്പെട്ടിരുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്‍സി നിയമനത്തിന് പുതിയ ടെന്‍ഡര്‍ വിളിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: