മുഹമ്മ: സിപിഎം ഔദ്യോഗിക പാനലിനെതിരെ ജനകീയ പാനലുമായി സിപി എമ്മുകാര്‍ രംഗത്ത്. വളവനാട് പുത്തന്‍കാവ് ദേവസ്വം തെരഞ്ഞെടുപ്പിലാണ് പ്രസിഡന്റിന്റെ ഏകാധിപത്യശൈലിക്കും അഴിമതിക്കുമെതിരെ ഒരു വിഭാഗം സിപിഎമ്മുകാര്‍ രംഗത്തുവന്നത്.
എട്ട് വര്‍ഷമായി ക്ഷേത്രഭരണം തുടരുന്ന പ്രസിഡന്റ് മാറണമെന്ന് ലോക്കല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും മണ്ണഞ്ചേരി എല്‍ സി മെമ്പറായ പ്രസിഡണ്ടിനെ മാറ്റാത്തത് ചില പാര്‍ട്ടിനേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്ന് ജനകീയ പാനലിന് നേതൃത്വം നല്കുന്ന സി കെ. അശോകന് പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് ഭരണസമിതിയുടെ തെറ്റായ നയത്തെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് ഔദ്യോഗിക പാനലിലെ വൈസ് പ്രസിഡന്റായ ശൈലേന്ദ്രബാബുവിനെ പുറത്താക്കിയിരുന്നു.ഇയാളെ കൂടാതെ ഔദ്യോഗിക പാനലിലെ മറ്റ് കമ്മിറ്റിയംഗങ്ങളും ജനകീയ പാനലിനൊപ്പമാണ്. ക്ഷേത്ര തെരഞ്ഞെടുപ്പ് കോടതിയുടെ നിരീക്ഷണത്തിലാണ് നടക്കുന്നത്.
ഔദ്യോഗിക നേതൃത്വം ബൂത്ത് കയ്യടക്കുമെന്ന ഭയത്താല്‍ ജനകീയ പാനല്‍ അംഗങ്ങള്‍ കോടതി ഉത്തരവ് കരസ്ഥമാക്കിയത്. 13,14 തീയതികളിലാണ് 13 വാര്‍ഡുകളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 4,500 വോട്ടര്‍മാരില്‍ 75 ശതമാനവും സിപിഎം അനുഭാവികളാണ്. ഭരണസമിതിയുടെ അഴിമതിക്കെതിരെ ജനകീയ പാനലിന് പിന്തുണയുമായി വിശ്വാസികള്‍ രംഗത്തുണ്ട്.
ജനകീയ പാനലില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളടക്കം രംഗത്തുണ്ട്. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശം നല്‍കാത്തതില്‍ പരക്കെ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: