ചെങ്ങന്നൂര്‍: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ഒന്നരക്കോടിയോളം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയില്‍. പത്തനംതിട്ട നന്നുവക്കാട് ചരിവുകാലായില്‍ സ്റ്റാന്‍ലി സൈമണ്‍ (39)നെയാണ് ഇന്നലെ വെണ്മണി പോലീസ് പിടികൂടിയത്.
എറണാകുളം ഇടപ്പള്ളി ചേരാനല്ലൂരില്‍ നിന്നാണ് പ്രതിയെ പിടിച്ചത്. ഒളിവിലായിരുന്ന പ്രതി സ്റ്റാന്‍ലി സൈമണ്‍ എറണാകുളത്തുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ സിഐ എം. ദിലീപ്ഖാന്റെ നേതൃത്വത്തില്‍ ചേരാനല്ലൂര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
കേസിലെ മറ്റൊരു പ്രതി ആലപ്പുഴ ആല്ഫിന് ജോര്‍ജ്, എറണാകുളം സ്വദേശി രാജേഷ് എന്നിവര്‍ ഒളിവിലാണ്. ഇവരുടെ പ്രധാന ഏജന്റ് ചെങ്ങന്നൂര്‍ വെണ്മണി ഏറം നടുവത്തും മുറിയില്‍ രാജേഷ് രാജന് ആചാരി (34)നെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: