ചെങ്ങന്നൂര്‍: അടച്ചിട്ടിരുന്ന വീടിന്റെ ജനലഴി തകര്‍ത്ത് മോഷ്ടാക്കള്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മുളക്കുഴ കാരയ്ക്കാട് പരമേശ്വരത്ത് പി.സി. ഗിരികുമാറിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രിയില്‍ ജനാല തകര്‍ത്ത് അകത്ത് കയറി മോഷണം നടത്തിയത്.
ഗിരികുമാര്‍ അബുദാബിയിലും, ഭാര്യ ഓമനയും മക്കളും ദുബായിലുമാണ്. വൃദ്ധ മാതാവ് പാര്‍വതിയമ്മ മാത്രമാണ് വീട്ടില്‍ താമസം. ഒരാഴ്ചയിലധികമായി ഇവര്‍ ആശുപത്രിയിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടെ അയല്‍വാസികളാണ് വീടിന്റെ മുന്‍വശത്തെ മുറിയുടെ ജനല്‍ പാളി തകര്‍ന്നു കിടക്കുന്നത് കണ്ടത്.
ജനല്‍കമ്പി നീക്കം ചെയ്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ സമീപത്തെ വീട്ടില്‍ ജനല്‍ കട്ടിളയ്ക്കു വേണ്ടി അറുത്ത് സൂക്ഷിച്ചിരുന്ന തടിക്കഷണം കണ്ടെത്തി. ഇതുപയോഗിച്ചാണ് ജനല്‍ക്കമ്പി വളച്ചതെന്നു കരുതുന്നു.
പാര്‍വ്വതിയമ്മ എത്തി പരിശോധിച്ചതിനെ തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച രണ്ട് പവന്റെ സ്വര്‍ണമാലയും രണ്ടു വളകളും 5,000 രൂപയും മോഷണം പോയതായി പോലീസിനോട് പറഞ്ഞു. ചെങ്ങന്നൂര്‍ പോലീസ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: