ന്യൂദല്‍ഹി: കേരളത്തിലെ സാമൂഹിക അവസ്ഥയില്‍ വര്‍ഗീയതയും സാമുദായിക സ്പര്‍ദയും ശക്തിപ്രാപിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി ഡോ. മന്മോഹന്സിങ്ങ്. കേരളത്തിനു പുറമെ കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന അവസ്ഥയാണ്. സമീപകാല സംഭവങ്ങള്‍ ഇതു തെളിയിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂദല്‍ഹിയില്‍ നടക്കുന്ന സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. കാശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം നേരിടുന്നുണ്ട്. കടല്‍ മാര്‍ഗമുള്ള നുഴഞ്ഞുകയറ്റവും വര്‍ധിച്ചുവരികയാണ്. പുതിയ മാധ്യമങ്ങള്‍ ഉപയോഗിച്ച് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പുതിയ പ്രവണതയും കുടിവരുന്നുണ്ട്. ഇത്തരം പ്രവണതകള്‍ തുടക്കത്തിലെ തടയണം.
സൈബര്‍ സുരക്ഷാ വെല്ലുവിളി നേരിടാന്‍ പുതിയ സംവിധാനം രൂപീകരിക്കും. എസ്എംഎസുകളും സോഷ്യല്‍ മീഡിയകളും ഉപയോഗിച്ചുളള പ്രചാരണം പുതിയ വെല്ലുവിളിയാണ്. ഈ പ്രചാരണങ്ങളെ നേരിടേണ്ടതുണ്ട്. ആശയവിനിമയത്തില്‍ മറ്റുള്ളവര്‍ക്കുള്ള സ്വാതന്ത്ര്യത്തെ ഹനിക്കാതെവേണം ഇതിനെ നിയന്ത്രിക്കാനെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറണമെന്നും അദ്ദേഹം വ്യക്തമാക്കി. വിവരങ്ങള്‍ കൈമാറുന്നതില്‍ ചില സംസ്ഥാനങ്ങള്‍ വീഴ്ച്ച വരുത്തുന്നതായും അദ്ദഹം പറഞ്ഞു.
സാമുദായിക സഹവര്‍ത്തിത്വവും നാനാതത്വത്തിലുള്ള ഏകത്വവുമാണ് നമ്മുടെ സവിശേഷതയെന്നും അതു തുടരേണ്ടതുണ്ടെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. ആസാം കലാപവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡയകളിലെ പ്രചാരണവും എസ്എംഎസ് സന്ദേശങ്ങളും ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നക്സലിസത്തിന്റെ വളര്‍ച്ച ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും മന്മോഹന് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ തടയുന്നതിന് നമ്മുടെ പോലീസ് സേനയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: