കോഴിക്കോട്: ക്രിസ്ത്യന്‍ സമുദായത്തിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു എന്ന വ്യാജസര്‍ക്കുലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇംഗ്ലീഷിലുള്ള ലഘുലേഖയില്‍ കടുത്ത മത വിദ്വേഷവും അക്രമത്തിനുള്ള ആഹ്വാനവുമാണ് ഉള്ളത്. അക്രമം നടത്തുന്നവര്‍ക്ക് 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.”സേവ് ഹിന്ദുസ്ഥാന്‍” എന്നു തുടങ്ങുന്ന സര്‍ക്കുലറില്‍ ലെറ്റര്‍ നമ്പര്‍ 0876 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പേരിന് സാമ്യമുള്ള നിലയില്‍ ആര്‍എസ്എസ് നാഷനല്‍ ഡയറക്ടര്‍ മോഹന്‍ ഉപപതി എന്നാണ് സര്‍ക്കുലറിന്റെ വലതു ഭാഗത്തായി അച്ചടിച്ചിട്ടുള്ളത്. തെറ്റിദ്ധാരണ പരത്തുന്ന രീതയിലാണ് സര്‍ക്കുലറിലെ ഉള്ളടക്കം.
2021 ആവുമ്പോഴേക്കും ലക്ഷ്യം പൂര്‍ത്തീകരിക്കാനായി മുന്നോട്ടു വരണമെന്നും 2021 ഓടെ ഹിന്ദു മതം പ്രചരിപ്പിക്കാന്‍ കഠിന പരിശ്രമം നടത്തണമെന്നും ലഘുലേഖയിലുണ്ട്. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങി എല്ലാ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും(സ്ത്രീ പുരുഷ ഭേദമെന്യെ) ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണ് സേവ് ഇന്ത്യ ക്യാമ്പയിന് എന്ന പേരിലുള്ള സര്‍ക്കുലര്‍ പ്രചരിപ്പിക്കുന്നത്. ആര്‍എസ്എസിന്റെ സംഘടനാ ക്രമമനുസരിച്ച് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്ന രീതിയിലുള്ള ചുമതലകള്‍ പോലും ഇല്ലെന്ന് അറിയാതെയാണ് സാമൂഹ്യവിരുദ്ധര്‍ ഇത്തരം ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നത്.
ആര്‍എസ്എസില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അതിന് സേവികാസമിതിയാണുള്ളതെന്നും സര്‍ക്കുലര്‍ തയാറാക്കിയയാള്‍ ശ്രദ്ധിച്ചിട്ടില്ല. ക്രൈസ്തവ സമൂഹത്തില്‍ ഭീതി പരത്താന്‍ ഉദ്ദേശിച്ചിട്ടുള്ള ഈ ലഘുലേഖയുടെ ഉറവിടവും സംശയാസ്പദമാണ്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: