തിരുവനന്തപുരം: ഗ്രന്ഥശാലകളിലെ ബാലവേദി കുട്ടികള്‍ക്കായി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ഗോത്സവത്തിന് നാളെ തിരിതെളിയും. കോട്ടയം സിഎംഎസ് കോളേജിലെ പി.എന്‍. പണിക്കര്‍ നഗറിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
രാവിലെ 9ന് മന്ത്രി അഡ്വ. കെ.രാജു കലോത്സവം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജോസ്.കെ. മാണി എംപി. മുഖ്യപ്രഭാഷണം നടത്തും. തിരുവിഴ ജയശങ്കര്‍ വിശിഷ്ടാതിഥി ആയിരിക്കും. കലോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ചരിത്ര-ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മുന്‍ എംഎല്‍എ വി.എന്‍. വാസവന് നിര്‍വ്വഹിക്കും. സര്‍ഗോത്സവത്തിന് വേണ്ടിയുള്ള ലോഗോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അഭിഷേക് ബോസിനുള്ള പുരസ്കാരം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്. സോന നല്‍കും. സമ്മേളനത്തെ തുടര്‍ന്ന് 10 ന് കലാമത്സരങ്ങള്‍ ആരംഭിക്കും.
കോണ്‍ഗ്രസ് നേതാവിന്റെ കുറ്റസമ്മതം: പ്രത്യുപകാരം ലഭിക്കാത്തതിലെ വിഭ്രാന്തി- ആര്‍എംപി
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് കേസില്‍ ഒത്തുതീര്‍പ്പ് നടന്നെന്ന വി.ടി ബല്‍റാമിന്റെ പ്രസ്താവന അമ്പരപ്പിക്കുന്നതാണെന്ന് ആര്‍എംപിഐ, കേസില്‍ നിന്ന് ഉന്നത സിപിഎം നേതാക്കളെ രക്ഷിക്കാന്‍ ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ലഭിക്കാത്തതിലെ മാനസിക വിഭ്രാന്തി മൂലമാണ് കോണ്‍ഗ്രസ് നേതാവ് ഇപ്പോള്‍ നടത്തിയ കുറ്റസമ്മതമെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു.
കൊലപാതക ഗൂഡാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തിയിരുന്നു. യുഡിഎഫ് ഗവണ്മെന്റ് രണ്ടുവട്ടം സിബിഐ അന്വേഷണത്തിന് ഉത്തരവിറക്കിയെങ്കിലും ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഒത്തുതീര്‍പ്പില്‍ എത്തുകയും തീരുമാനം അട്ടിമറിച്ചതുമാണ് സി.ബി.ഐ അന്വേഷണം നടപ്പിലാവാതെ ഇപ്പോഴും മുന്നോട്ട് പോവുന്നതിന് കാരണമെന്ന് വ്യക്തമാണ്.
നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാന്‍ കേരളത്തിലെ ഇരുമുന്നണികള്‍ തമ്മില്‍ ഒത്തു കച്ചവടം നടന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പുകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: