കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി കഞ്ചാവുമായി അറസ്റ്റില്‍. പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു (28) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് അഞ്ചു കിലോ കഞ്ചാവും പോലീസ് പിടികൂടിയിട്ടുണ്ട്.
പത്തുകിലോ കഞ്ചാവുമായി ഏപ്രിലില്‍ ഇയാളെ ഫറോക്ക് പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി, വീണ്ടും കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിലാണ് കൂടുതല്‍ അളവില്‍ കഞ്ചാവ് എത്തിച്ചതായി പോലീസിന് വ്യക്തമായത്.
കോഴിക്കോട് സിറ്റി ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും കുന്ദമംഗലം പോലീസും നടത്തിയ നീക്കത്തിനൊടുവിലാണ് എന്‍ഐടിയ്ക്ക് സമീപത്ത് വില്പനക്കായി എത്തിച്ച അഞ്ചു കിലോ കഞ്ചാവുമായി ഇയാള്‍ പോലീസ് പിടിയിലാവുന്നത്. കാപ്പ ചുമത്തിയതിനെ തുടര്‍ന്നു തടവില്‍ കഴിഞ്ഞ ടിങ്കു പെരിങ്ങളത്ത് പള്ളിക്ക് കല്ലെറിഞ്ഞ കേസിലും കാരന്തൂരിലെ ഹോട്ടല്‍ അടിച്ചു തകര്‍ത്ത കേസിലും പ്രതിയാണ്.
കോവൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന കേസും ജ്വല്ലറി ഉടമയെ ആക്രമിച്ച സ്വര്‍ണം കവര്‍ന്ന കേസും ഉള്‍പ്പെടെ 30 ഓളം കേസുകളിലും ഇയാള്‍ പ്രതിയാണ്. പിടിച്ചുപറി, ക്വട്ടേഷന്‍ തുടങ്ങി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ടിങ്കുവിന് കഴിഞ്ഞ വര്‍ഷം ജില്ലാ കോടതിയ്ക്കു സമീപം ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ മാരകമായി പരിക്കേറ്റിരുന്നു. ഇതിനു ശേഷമാണ് കഞ്ചാവ് വില്പനയില് സജീവമായത്. ആന്ധ്രാപ്രദേശില്‍ നിന്നും ഒറീസയില്‍ നിന്നും വലിയ അളവില്‍ കഞ്ചാവ് വാങ്ങി തീവണ്ടി മാര്‍ഗം നാട്ടിലെത്തിച്ച് 500 രൂപയുടെ ചെറിയ പാക്കറ്റുകളിലായി കൂട്ടാളികള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം ചെയ്യുകയാണ് ഇയാളുടെ രീതി.
ടിങ്കുവിന് കഞ്ചാവ് എത്തിച്ചു നല്‍കുന്നയാളെ കുറിച്ചും വിതരണം നടത്തുന്നവരെ കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണെന്ന് ചേവായൂര്‍ സിഐ കെ.കെ. ബിജു പറഞ്ഞു. കുന്ദമംഗലം എസ്ഐ രജീഷ്, കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തിലുള്ള ആന്റിനാര്‍ക്കോട്ടിക് സ്ക്വാഡ,് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.പി. പൃത്ഥ്വീരാജിന്റെ നേതൃത്വത്തിലുള്ള െ്രെകം സ്ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: