കൊച്ചി: മീനുകള്‍ കൂടുതല്‍ ലഭിക്കുന്ന സ്ഥലം അറിയാനും കടലിന്റെ സ്വഭാവം മുന്‍കൂട്ടി പ്രവചിക്കാനും ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെ കുറിച്ച് രൂപരേഖ തയ്യാറാക്കുന്നു. ഇതിനായി, അന്താരാഷ്ട്ര വിദഗ്ധരെ പങ്കെടുപ്പിച്ച് ജനുവരിയില്‍ കൊച്ചിയില്‍ രാജ്യാന്തര സമ്മേളനം നടത്തും.
സിഎംഎഫ്ആര്‍ഐയാണ് അന്താരാഷ്ട്ര തലത്തില്‍ ഗവേഷണ സഹകരണത്തോടെ ഇതിനായി പദ്ധതികള്‍ തയ്യാറാക്കുന്നത്. മീനുകള്‍ കൂടുതല്‍ ലഭ്യമായ സ്ഥലങ്ങള്‍ കണ്ടെത്തല്‍, ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് കടലിന്റെ സ്വഭാവത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍, ചാകര, കടലിലെ ഊഷ്മാവ് വ്യത്യാസം തുടങ്ങിയവ മുന്‍കൂട്ടി മനസ്സിലാക്കല്‍, കാലാവസ്ഥാ വ്യതിയാനം മൂലം കടലിന്റെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പ്രവചനം തുടങ്ങിയവ ഉപഗ്രഹ സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.
മീന്‍പിടുത്തം, മത്സ്യകൃഷി, കാലാവസ്ഥാവ്യതിയാനം, സമുദ്ര പരിസ്ഥിതി, ഫിഷറീസ് മാനേജ്മെന്റ്, മത്സ്യമേഖലയിലെ സാമൂഹിക-സാമ്പത്തിക വിവരസമാഹാരം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടാണ് സമ്മേളനം ചര്‍ച്ച ചെയ്യുക. ഇന്ത്യന്‍ സാഹചര്യത്തില്‍ ഉപഗ്രഹ സാങ്കേതികവിദ്യ മത്സ്യമേഖലയില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് സമ്മേളനത്തില്‍ രൂപരേഖയാകും. വിവരങ്ങള്‍ www.safari2.org.in, 8547857036.
പ്രതികരിക്കാൻ ഇവിടെ എഴുതുക: